
കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അടൂർ പൊലീസില്‍ പരാതി. വ്യാജരേഖ ചമച്ചു എന്നാരോപിച്ചാണ് പരാതി. ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് റേഷൻ കാർഡില്‍ വ്യാജമായി പേരുചേർത്താണെന്ന് പരാതിയില്‍ പറയുന്നു. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് പരാതിക്കാരൻ.
ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകള്‍ എന്ന് സൂചിപ്പിച്ചാണെന്നും എന്നാല്‍ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിട്ടു. എന്നാൽ , സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി അറിയിച്ചു.
ഇതേ മേല്‍ വിലസത്തിലുള്ള വസ്തുവില്‍ ഇപ്പോള്‍ തനിക്ക് അവകാശമുണ്ട്. സിപിഐയിലുള്ളപ്പോള്‍ ഇതേ വിലാസത്തിലാണ് മത്സരിച്ചാണ് ജില്ലാ പഞ്ചായത്ത അംഗമായത്. അന്ന് ഇല്ലാത്ത പരാതി ഇപ്പോള്‍ വരുന്നത് രാഷ്ട്രീയ പ്രേരിതമെന്നും ശ്രീനാദേവി ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


