എഡിജിപി എസ് ശ്രീജിത്തിനെതിരായ വാർത്ത വ്യാജം; ശ്രീജിത്തിനെതിരെ നൽകിയ പരാതിയിലെ ഒൻപത് ആരോപണങ്ങളും രണ്ട് വിജിലൻസ് കോടതികൾ അന്വേഷിച്ച് തള്ളിയത് : വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യം

Spread the love

കോട്ടയം : പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം എഡിജിപിയായ എസ് ശ്രീജിത്തിന്റെ എഡിജിപി തസ്തിക റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യു പി എസ് സി ക്ക് പരാതി നൽകി അഭിഭാഷകനും മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെഎം ഷാജഹാന്‍.

എന്നാൽ ശ്രീജിത്തിനെതിരെ തൃശൂർ സ്വദേശി നൽകിയ പരാതിയിലെ ഒൻപത് ആരോപണങ്ങളും രണ്ട് വിജിലൻസ് കോടതികൾ അന്വേഷിച്ച് വ്യാജമെന്ന് കണ്ടെത്തി തള്ളിയതാണ്. വസ്തുത ഇതാണെന്ന് ഇരിക്കേയാണ് വീണ്ടും ശ്രീജിത്തിനെതിരെ ആരോപണങ്ങൾ ഉയർത്തുന്നത്.

എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ഏത് വിധേനയും ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരം വ്യാജ പരാതികൾ ഉയർന്നു വന്നിട്ടുള്ളത്. നേരത്തേയും ഷാജഹാൻ എഡിജിപി ശ്രീജിത്തിനെതിരെ ഇതേ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. 2012-ൽ ഒൻപത് ആരോപണങ്ങൾ ചൂണ്ടികാണിച്ച് ശ്രീജിത്തിനെതിരെ തൃശൂർ സ്വദേശിയായ രമേഷ് നമ്പ്യാർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു, എന്നാൽ അന്ന് ഒൻപത് ആരോപണങ്ങളിലെ മൂന്നാമത്തെ ആരോപണം ഒഴികെ ബാക്കി എല്ലാ ആരോപണങ്ങളും തൃശ്ശൂർ വിജിലൻസ് കോടതി കളവെന്ന് കണ്ടെത്തി തള്ളിക്കളയുകയായിരുന്നു. മൂന്നാമത്തെ ആരോപണത്തിൽ വിശദമായ അന്വേഷണം നടത്താനും വിജിലൻസ് കോടതി ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നടന്ന അന്വേഷണത്തിൽ മൂന്നാമതായി ഉന്നയിച്ച ആരോപണവും കളവെന്ന് കണ്ടെത്തുകയായിരുന്നു. ഇത് തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി മൂന്നാമത്തെ ആരോപണവും കെട്ടിച്ചമച്ചതെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞു.

ഇതോടെ ശ്രീജിത്തിനെതിരായ ഒൻപത് ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു.

എന്നാൽ ഏതുവിധേനയും ശ്രീജിത്തിനെ തകർക്കുകയും പ്രമോഷൻ തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഷാജഹാനും കൂട്ടരും വീണ്ടും ഇതേ പരാതികളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആരോപണങ്ങളിൽ കഴമ്പ് ഇല്ലെന്നും കെട്ടിച്ചമച്ചതാണെന്നും മനസ്സിലാക്കി രണ്ട് വിജിലൻസ് കോടതികൾ തള്ളിക്കളഞ്ഞ ആരോപണങ്ങൾ വീണ്ടും ഉയർത്തി എഡിജിപി എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇപ്പോൾ യുപിഎസ് സിക്ക് ഇവർ പരാതി നൽകിയിരിക്കുന്നത്.

ശ്രീജിത്തിന്റെ അയൽവാസിയായിരുന്ന രമേഷ് നമ്പ്യാരേയും മറ്റു ചിലരെയും കൂട്ടുപിടിച്ചാണ് ഷാജഹാൻ നേരത്തെ പരാതി നൽകിയിരുന്നത്, അയൽവാസിയായ രമേഷ് നമ്പ്യാരുടെ വസ്തു പണയം വെച്ച് എ ഡി ജി പി ശ്രീജിത്ത് പണം തട്ടിയെന്നും ഇത് തിരികെ ചോദിച്ചപ്പോൾ ഇയാളെ മർദ്ദിച്ചു എന്നത് അടക്കമുള്ള കള്ളക്കഥകൾ പറഞ്ഞു പ്രചരിപ്പിക്കുകയും ഒമ്പതോളം വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് തൃശൂർ വിജിലൻസ് കോടതിയിൽ സി എം പി ഫയൽ ചെയ്യുകയും
ഇത് കോടതി ഫയലിൽ സ്വീകരിച്ച ശേഷം അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഒൻപത് ആരോപണങ്ങളിൽ എട്ടെണ്ണവും തള്ളിക്കളയുന്നത്, പിന്നീട് ബാക്കിയുണ്ടായിരുന്ന ഒരു അരോപണത്തിൽ അന്വേഷണം നടക്കുകയും അതും കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിക്കളയുകയും എഡിജിപി ശ്രീജിത്തിന് അനുകൂലമായി വിധി വരുകയും ചെയ്തു.

ഇതോടെ തനിക്കെതിരെ വ്യാജ പരാതി നൽകിയ ഷാജഹാനെതിരെ എഡിജിപി എസ് ശ്രീജിത്ത് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്യുകയും ചെയ്തു, ഈ കേസ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്, ഇതാണ് എഡിജിപിക്ക് എതിരായ വിരോധത്തിന് കാരണം