
കോട്ടയം : ആകാശപ്പാതയുടെ ബലക്ഷയം കണ്ടെത്തിയത് ഹൈക്കോടതി നിയോഗിച്ചവർ. ഇതു മറച്ചു വച്ച് കുറ്റക്കാരെ രക്ഷിക്കാനായി സർക്കാരിനു നേരെ തെറ്റായ പ്രചാരണം നടത്തുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയ്യുന്നത്.
ജനങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന വിധം മേൽക്കൂര നിർമ്മിച്ചവർക്കെതിരെ കോട്ടയം എം.എൽ എ യുടെ മൗനത്തിന് ദുരൂഹമായ കാരണങ്ങളാണ് ഉള്ളതെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ കെ.അനിൽകുമാർ ആരോപിച്ചു.
ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ എം.എൽ എ എതിർ കക്ഷിയാണ്. മേൽക്കൂരക്ക് ഐഐടി ചൂണ്ടിക്കാട്ടിയ പിഴവ് എംഎൽ എ അംഗീകരിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു,

Whatsapp Group 1 | Whatsapp Group 2 |Telegram Group
അംഗീകരിക്കുന്നില്ലെങ്കിൽ എം.എൽ.എ സുപ്രിം കോടതിയിലാണ് പോകേണ്ടത്. അതിനു പകരം സംസ്ഥാന സർക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തുന്നതിന് എം.എൽ എ ഇറങ്ങിയത് തെറ്റായ നടപടിയാണെന്നും അനിൽ കുമാർ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി തീരുമാനിക്കേണ്ട ഒരു വിഷയമാണിതെന്നു മറച്ചു വച്ച് ഒരു ബന്ധവുമില്ലാത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ പേര് വലിച്ചിഴക്കുന്നത് എം.എൽ.എയുടെ കുതന്ത്രം മാത്രമാണ്. സ്ഥലം ഏറ്റെടുക്കാതെ എവിടെയാണ് ലിഫ്ട് സ്ഥാപിക്കാനാവുക എന്നും, പക്ഷെ എംഎൽഎ പറയുന്നത് സ്ഥലം ഏറ്റെടുക്കണമെന്ന് സർക്കാർ തന്നെ അറിയിച്ചിട്ടില്ല എന്നുമാണ്.
അതു തന്നെയാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നവും 2015ൽ ആകാശപാത ആരംഭിക്കുന്ന ഘട്ടത്തിൽ ലിഫ്ട് എവിടെ സ്ഥാപിക്കണമെന്നാണ് യുഡിഎഫ് സർക്കാർ നിശ്ചയിച്ചിരുന്നത് എന്നതാണ് ചോദ്യം. ആറ് ലിഫ്ട് സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തു നൽകുമെന്ന് വാഗ്ദാനം ചെയ്ത് നിർമ്മാണം തുടങ്ങിയിട്ട്
സ്ഥലം ഏറ്റെടുക്കാൻ ഒരു നടപടിയും റവന്യു മന്ത്രിയായിരുന്നയാൾ ചെയ്തിട്ടില്ല. പ്രതിപക്ഷത്തായപ്പോൾ സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണം ആരംഭിച്ചതിൻ്റെ പഴി കെട്ടിവയ്ക്കാൻ പറ്റിയ തല തപ്പി നടക്കുകയാണ് എം.എൽ.എ ഇപ്പോൾ ചെയ്യുന്നത്. ആകാശപ്പാത സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി തദ്ദേശ വകുപ്പിന് അയച്ചതും എം.എൽ.എ ആക്ഷേപിക്കുന്നു.
ഗതാഗത വകുപ്പോ റോഡുസുരക്ഷാ അതോറിട്ടിയോ റോഡിൽ നിർമ്മാണം നടത്താറില്ല. അതിനാൽ അവർക്ക് ഈ വിഷയം പരിഹരിക്കാനുമാകില്ല.
റോഡുസുരക്ഷാ അതോറിട്ടിയെ നിർമ്മാണം ഏല്പിച്ചതു മുതൽ പിഴച്ചു പോയ ഒരു പദ്ധതിയാണിത്. മതിയായ സ്ഥലം ഏറ്റെടുക്കാതെ നിർമ്മാണം തുടങ്ങി. അവസാനം റോഡിനു നടുവിൽ തൂണുനാട്ടി
മേൽക്കൂര ഏച്ചു കെട്ടിയതിനാൽ പൊളിച്ചു മാറ്റേണ്ട സ്ഥിതിയിലാക്കി. ഇതിനെല്ലാം ഉത്തരം പറയേണ്ടയാൾ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വ്യാജ പ്രചരണം നടത്തി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ്.
അപകടാവസ്ഥയിലായ മേൽക്കൂര മാറ്റാൻ എം.എൽ.എ തടസ്സം നിൽക്കുമോ എന്ന ചോദ്യത്തിനെങ്കിലും ഉത്തരം പറയണമെന്ന് സി പി ഐ എം കേരള സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ പറഞ്ഞു.