
ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെ വിട്ട് അഭിനേത്രി രഞ്ചന നാച്ചിയാർ ഡിഎംകെയില്‍ ചേർന്നു. സ്ത്രീകളെ അപമാനിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താൻ ടിവികെ വിട്ടതെന്ന് താരം വ്യക്തമാക്കി.
ടിവികെ നേതൃത്വത്തെ സമീപിക്കാൻ പോലും കഴിയില്ല. ടിവികെ പ്രവർത്തകരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിക്കാൻ പാർട്ടി നേതാക്കള്‍ക്ക് കഴിയുന്നുമില്ലെന്ന് രഞ്ചന ആരോപിച്ചു.
പാർട്ടിയിലെ സ്ത്രീകള്‍ നിരന്തരമായി അപമാനിക്കപ്പെടുകയാണ്. പ്രത്യേകിച്ച് വിജയ്യുടെ ഭാഗത്തു നിന്നും അങ്ങനെയാണെന്നും രഞ്ചന ആരോപിക്കുന്നു. എട്ടു വർഷത്തോളം ബിജെപിയില്‍ പ്രവർത്തിച്ച രഞ്ചന ത്രിഭാഷ നയവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് അവിടം വിട്ടത്. വിജയ്ക്ക് ഉത്തരവാദിത്തമില്ലെന്നും രഞ്ചന കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രഞ്ചനയുടെ പാർട്ടി മാറ്റം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ വിജയ്യെ അറിയിക്കാൻ താൻ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ സ്റ്റാലിനെ സന്ദർശിക്കാൻ തനിക്ക് വളരെ വേഗം കഴിഞ്ഞുവെന്നും രഞ്ചന പറയുന്നു. കഴിഞ്ഞ ഒരു വർഷമായി ടിവികെയ്ക്കൊപ്പമായിരുന്നു. പാർട്ടിയുടെ പ്രസ്താവനകളും പ്രവർത്തനങ്ങളും അംഗീകരിക്കാൻ കഴിയില്ല. പ്രധാന പ്രശ്നങ്ങളിലൊന്നും ഒരു ഉത്തരവാദിത്തവും കാണിക്കുന്നില്ല. മാത്രമല്ല അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിജയ് നടത്തിയ പരാമർശങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വിശദീകരിച്ചു.
എങ്ങനെയാണ് 25വർഷത്തെ ബന്ധം ഒരാള്‍ വളരെ സാധാരണമായി ഉപേക്ഷിക്കാൻ കഴിയുക. നാളെ ഇതു തന്നെയാകും ജനങ്ങളെ കുറിച്ചും വിജയ്യുടെ നിലപാടെന്നും രഞ്ചന കുറ്റപ്പെടുത്തുന്നു. മാത്രമല്ല തന്റെ പ്രവർത്തനങ്ങള്‍ക്കൊന്നും പാർട്ടിക്കുള്ളില്‍ നിന്നും ഒരു സ്വീകാര്യതയും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ടിവികെയെ നന്നായി നയിക്കണമെങ്കില്‍ വിജയ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കണമെന്നും അവർ ഉപദേശിച്ചു.



