
സ്വന്തം ലേഖകൻ
കോട്ടയം: കരുതലും കൈത്താങ്ങുമായി അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ.
ബൈക്ക് അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച് ഏഴു പേർക്ക് പുതുജീവനേകി വിട പറഞ്ഞ കോട്ടയം താഴ്ത്തങ്ങാടി സ്വദേശി കൈലാസനാഥിന്റെ കുടുംബത്തിനും തണലാകുകയാണ് ടോണി വർക്കിച്ചൻ .
ബാംഗ്ലൂരിൽ നേഴ്സിംഗ് പഠിക്കുന്ന കൈലാസനാഥിന്റെ സഹോദരിയുടെ വിദ്യാഭ്യാസ ചിലവ് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ ഏറ്റെടുത്തു. കുടുംബത്തിന് മുന്നോട്ടും തന്നാലാകും വിധം എല്ലാവിധ പിന്തുണയും നൽകുമെന്ന് ടോണി വർക്കിച്ചൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്ക് അപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൈലാസ്നാഥിന്റെ
ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങൾ ദാനം നൽകിയിരുന്നു . കരളും, 2 കണ്ണുകളും, ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിനാണ് ലഭിച്ചത്.
ജീവിതത്തിലും നാടിനും നാട്ടുകാർക്കും തണലായി നിന്ന കൈലാസനാഥ് മരണത്തിലും മറ്റുള്ളവർക്ക് താങ്ങായി.
അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു 23 കാരൻ . കോട്ടയം നഗരത്തിലെ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു.
ഈ വരുമാനമായിരുന്നു സഹോദരിയുടെ വിദ്യാഭ്യാസ ചിലവിനും ഉപയോഗിച്ചിരുന്നത്.
കൈലാസനാഥ് വിട പറഞ്ഞതോടെ കുടുംബത്തിന്റെ ഏക ആശ്രയവും ഇല്ലാതെയായി.
ഇതു മനസ്സിലാക്കിയതോടെയാണ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടോണി വർക്കിച്ചൻ കൈലാസനാഥിന്റെ കുടുംബത്തിനും സഹായവുമായെത്തിയത്.