play-sharp-fill
ഒരേ സമയം പാമ്പാടിയിലും ചങ്ങനാശേരിയിലും അപകടം: സമാന രീതിയിലുണ്ടായ അപകടങ്ങളിൽ മരിച്ചത് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ; ചങ്ങനാശേരിയിൽ വെങ്കോട്ട സ്വദേശിയും പാമ്പാടിയിൽ മല്ലപ്പള്ളി സ്വദേശിയും മരിച്ചു

ഒരേ സമയം പാമ്പാടിയിലും ചങ്ങനാശേരിയിലും അപകടം: സമാന രീതിയിലുണ്ടായ അപകടങ്ങളിൽ മരിച്ചത് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾ; ചങ്ങനാശേരിയിൽ വെങ്കോട്ട സ്വദേശിയും പാമ്പാടിയിൽ മല്ലപ്പള്ളി സ്വദേശിയും മരിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഒരേ സമയത്ത് പാമ്പാടിയിലും മല്ലപ്പള്ളിയിലുമുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയിലാണ് ചങ്ങനാശേരിയിലും, പാമ്പാടിയിലും സമാന രീതിയിൽ രണ്ട് അപകടങ്ങളുണ്ടായത്. ചങ്ങനാശേരിയിലുണ്ടായ അപകടത്തിൽ വെങ്കോട്ട വേങ്ങമൂട്ടിൽ ശാമുവേലിന്റെ മകൻ സാം ശാമുവേലും (30), പാമ്പാടിയിലുണ്ടായ അപകടത്തിൽ മല്ലപ്പള്ളി ആനിക്കാട് തുണ്ടിയിൽ അജേഷു (30)മാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് എട്ടു മണിയോടെയാണ് രണ്ടിടത്തും അപകടമുണ്ടായത്.


ചങ്ങനാശേരിയിൽ അപകടത്തിൽ മരിച്ച സാം ശാമുവേൽ

ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ പാമ്പാടി ആലാംപള്ളി – മാന്തുരുത്തി റോഡിൽ പൊത്തൻപുറം കവലയിലായിരുന്നു അപകടം. മല്ലപ്പള്ളി ആനിക്കാട് തുണ്ടിയിൽ അജേഷ് (30) സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ അജേഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ എതിർദിശയലെത്തിയ ബൈക്ക് യാത്രക്കാരൻ പാമ്പാടി എസ് എൻ പുരം സ്വദേശി ബിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ കാലിനാണ് പരിക്കേറ്റത്. പാമ്പാടിയിൽ ഉള്ള ബന്ധു വീട്ടിൽ വന്ന ശേഷം മല്ലപ പള്ളിയിലേക്ക് മടങ്ങുകയായിരുന്നു അജേഷ്. എതിർ ദിശയിൽ നിന്നെത്തിയ ബിനു സഞ്ചരിച്ച ബൈക്കുമായി നേർക്കുനേർ കൂട്ടിയിടിച്ചായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അജേഷിന്റെ ജിവൻ രക്ഷിക്കാനായില്ല. ഭാര്യ വിജി. പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ചങ്ങനാശേരി വെങ്കോട്ട വേങ്ങമൂട്ടിൽ ശാമുവലിന്റെ മകൻ സാം ശാമുവേൽ (30) ആണ് ഞായറാഴ്ച്ച രാത്രി എട്ടുമണിയോടെ കുന്നന്താനം എസ് ബി ഐ ബാങ്കിനു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചു മരിച്ചത്. കുന്നന്താനത്തു നിന്നും വെങ്കോട്ടയിലേയ്ക്ക് മടങ്ങവെ എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കുമായി
കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ സാമിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം നേരിട്ടു. പത്തു മിനിറ്റോളം സാം റോഡിൽ വീണു കിടന്നു. മറ്റൊരു അപകടം വിവരം അറിഞ്ഞ് അങ്ങോട്ടേക്ക് പോകാൻ ഇതുവഴി എത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറി കെ.പി രതീഷും സഹപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റു റോഡിൽ വീണു കിടന്ന സാമിനെ കണ്ടത്. തുടർന്നു, ഇവർ ചേർന്നു സാമിനെ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു.

വായ്പ്പൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ടൈൽ
ജോലിചെയ്തിരുന്നയാളാണ് സാം ശാമുവേൽ. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ. സംസ്‌കാരം പിന്നീട്. മാതാവ്: കൂഞ്ഞൂഞ്ഞമ്മ. ഭാര്യ:അശ്വതി. സഹോദരൻ: സിജു.