കരിക്ക് കച്ചവടക്കാരന് ആംബുലൻസ് ഓടിക്കാൻ മോഹം; കോട്ടയത്ത് അപകടപരമ്പര

Spread the love

സ്വന്തം ലേഖകൻ

പാലാ : കരിക്ക് കച്ചവടക്കാരന്റെ ആംബുലൻസ് ഓടിക്കാനുള്ള മോഹം അവസാനിച്ചത് അപകടത്തിൽ. ഏറ്റുമാനൂര്‍ റോഡില്‍ കിടങ്ങൂര്‍ കട്ടച്ചിറയില്‍ ഇന്നലെ വൈകിട്ട് 4 ഓടെയാണ് സംഭവം.

അപകടത്തില്‍ നാല് പേര്‍ക്ക് നിസാര പരിക്കേറ്റു. പാലാ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ആണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗിയെ കൊണ്ടിറക്കിയ ശേഷം തിരികെ വരുന്നവഴിക്ക് ആംബുലന്‍സ് ഡ്രൈവര്‍ ദീപേഷ് കരിക്ക് കുടിക്കാനായി കട്ടച്ചിറയില്‍ വണ്ടി നിറുത്തി.
ഡ്രൈവറുടെ ശ്രദ്ധ മാറിയ സമയത്ത് കരിക്ക് വില്പനക്കാരനായ പിറയാര്‍ സ്വദേശി മുരുകന്‍ ആംബുലന്‍സില്‍ കയറുകയായിരുന്നു.

താക്കോല്‍ വാഹനത്തിലുണ്ടായിരുന്നു. സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റിയതോടെ വാഹനം പിന്നോട്ട് ഓടുകയായിരുന്നു.

പിന്നാലെ വന്ന രണ്ട് ഓട്ടോറിക്ഷകളിലും നിറുത്തിയിട്ടിരുന്ന ബൈക്കിലും ആംബുലന്‍സ് ഇടിച്ചു. ഒരു ഓട്ടോ റോഡില്‍ തലകീഴായി മറിഞ്ഞു.

ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാര്‍ക്കും, ബൈക്ക് യാത്രക്കാരനായ കുഞ്ഞുമോനും പരിക്കേറ്റു. ഇവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട സ്വദേശി ജബ്ബാര്‍, പാലാ സ്വദേശി സണ്ണി എന്നിവരുടേതാണ് ഓട്ടോറിക്ഷ. കിടങ്ങൂര്‍ പൊലീസ് മുരുകനെതിരെ കേസെടുത്തു.