കേരളത്തില്‍ വീണ്ടും ചർച്ചയായി കൂടോത്രം എന്ന വാക്ക് ; പേപിടിച്ച നായയെകൊണ്ടും പാമ്പിനെക്കൊണ്ടും കടിപ്പിക്കുക, കല്ല്യാണം മുടക്കുക വരെ നിസാരം ; കൂടോത്രം അല്ലെങ്കില്‍ ആഭിചാരം ഇതിന്റെ സത്യാവസ്ഥ എന്താണ്…

Spread the love

സ്വന്തം ലേഖകൻ

കൂടോത്രം. എല്ലാവർക്കും പരിചയമുള്ള വാക്ക് തന്നെയാണല്ലോ. പക്ഷേ കേരളത്തില്‍ ഇപ്പോള്‍ കൂടോത്രം എന്ന വാക്ക് വീണ്ടും ചർച്ചയായിരിക്കുകയാണ്. കാരണം, കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ നിന്നും കൂടോത്രത്തിന് ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ കണ്ടെടുത്തു എന്ന വാർത്ത തന്നെയാണ്, വീട്ടുവളപ്പില്‍ നിന്ന് ഇവ കുഴിച്ചെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അതിനു പിന്നാലെ തന്നെ മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലും ഓഫീസിലും ഒക്കെ കൂടോത്ര വസ്തുക്കള്‍ കണ്ടെത്തിയ എന്ന വാർത്തയും പുറത്തുവന്നു.

അതുകൊണ്ട് കേരളത്തിലെ ചർച്ചാവിഷയങ്ങളില്‍ ഇന്ന് കൂടോത്രം എന്ന വാക്ക് ഉയർന്നു കേള്‍ക്കുന്നുണ്ട്. പക്ഷേ പകുതിപേർക്കും എന്താണ് ഈ കൂടോത്രം അല്ലെങ്കില്‍ ആഭിചാരം എന്നൊന്നും അറിയില്ല എന്ന് വേണം പറയാൻ. ഇത് സംബന്ധിച്ച്‌ നിരവധി കഥകളാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ഇന്നും അജ്ഞാതമാണ്. ഒരു വ്യക്തിയെയോ അല്ലെങ്കില്‍ ശത്രുവിനെയോ ഉന്മൂലനം ചെയ്യാനാണ് ഇത്തരം കാര്യങ്ങള്‍ പൊതുവേ ചെയ്യാറുള്ളത്. പേരറിയാത്ത പല രൂപങ്ങള്‍ മുന്നില്‍ വച്ച്‌ നടത്തുന്ന ദുഷ്കർമ്മങ്ങള്‍ ചെയ്യാൻ പ്രത്യേകം ആളുകളും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല കാര്യങ്ങള്‍ക്കുവേണ്ടിയാണ് കേരളത്തില്‍ മന്ത്രവാദം ഉപയോഗിച്ചിരുന്നത്. കുടുംബാംഗങ്ങളെയോ, കുടുംബത്തെ മുഴുവനായോ ബാധിച്ച പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാനും സമ്ബത്തും കീർത്തിയും ആയുസുമൊക്കെ കിട്ടാനുമാണ് കൂടുതലും മന്ത്രവാദം ചെയ്തിരുന്നത്. ഇതിനൊപ്പം കൂടോത്രവും പതിയെ വളർന്നു എന്നുവേണം കരുതാൻ.

പണ്ടുകാലത്ത് രാജാക്കന്മാർ തങ്ങളുടെ ശത്രുക്കളെ നിർമാർജനം ചെയ്യാൻ ചില മന്ത്രവാദികളെ ഉപയോഗിച്ചിരുന്നുവത്രേ. ശത്രുക്കളുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കിയാണ് ഇത് സാധിച്ചിരുന്നത്. ദൈവം ഒരിക്കലും ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ പിശാചിനെ കൂട്ടുപിടിച്ചാണ് ഇവർ ശത്രുക്കള്‍ക്ക് ദോഷം ഉണ്ടാക്കിയിരുന്നത്. ഇങ്ങനെയുള്ളവരെയാണ് ദുർമന്ത്രവാദികള്‍ എന്ന ഗണത്തില്‍ പെടുത്തുന്നത്.

പേപിടിച്ച നായയെകൊണ്ടും പാമ്ബിനെക്കൊണ്ടും കടിപ്പിക്കുക, ഭ്രാന്തു പിടിപ്പിക്കുക, രക്തം ഛർദിപ്പിക്കുക, ശ്വാസം മുട്ടിച്ച്‌ കൊല്ലുക, വസൂരി പിടിപ്പിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയവയൊക്കെ ദുർമന്ത്രവാദികളുടെ ചെയ്തികളാണ്. കോഴിത്തലയെയും പൂച്ചത്തലയെയുമാെക്കെയാണ് ഇവർ പലപ്പോഴും ആയുധമാക്കുന്നത്.

മനുഷ്യാതീതമായ ശക്തിയെ വിളിച്ചുവരുത്തി അതിനെ മറ്റാെരു വസ്തുവിലേക്ക് ആവാഹിച്ചാണ് ദുർമന്ത്രവാദം നടത്തുന്നത്. ആവാഹിക്കപ്പെടുന്ന വസ്തുവില്‍ ദൈവത്തിന് എതിരായ ചില ചിഹ്നങ്ങള്‍ വരച്ചുചേർക്കുന്നു. അതിനുശേഷമാണ് ശക്തിയെ വിളിച്ചുവരുത്തി ആവാഹിക്കുന്നത്. എത്ര വിശുദ്ധമായ വസ്തുവായിരുന്നാലും ഇങ്ങനെ ചെയ്യുന്നതിലൂടെ അത് വിശുദ്ധവസ്തുവല്ലാതായി തീരും. ആദവും ഹവ്വയും പാപം ചെയ്തതിലൂടെ മണ്ണുപോലും ശപിക്കപ്പെട്ടതായി ദൈവം പറന്നുണ്ട്.

പാപകർമ്മങ്ങളിലൂടെ മണ്ണും അതിലുള്ള വസ്തുക്കളും അശുദ്ധമായെന്ന വിശ്വാസം മൂലമാണ് വീടുകളും സ്ഥാപനങ്ങളുമൊക്കെ ഉപയോഗിക്കുന്നതിന് മുമ്ബ് പൂജിക്കുന്നതെന്നാണ് ആചാര്യന്മാർ പറയുന്നുണ്ട്. ദൈവസാന്നിദ്ധ്യം ഉള്ള സ്ഥലങ്ങളില്‍ ഇത്തരം മന്ത്രപ്രയാേഗങ്ങള്‍ ഏല്‍ക്കില്ല. പാപങ്ങള്‍ നിറഞ്ഞ സ്ഥലത്ത് ഉപയോഗിച്ചതുകൊണ്ടാണ് ദൈവത്തിന്റെ ഇരിപ്പിടമായ ആരാധനാലയങ്ങളില്‍ ചെരുപ്പിന് സ്ഥാനമില്ലാത്തതെന്നും ചില ആചാര്യന്മാർ പറയുന്നു..

കൈവിഷം എന്ന വാക്ക് കേള്‍ക്കാത്തവർ ആരുംതന്നെ ഉണ്ടാകില്ല. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത ഒരാളെ മകനോ മകളോ കല്യാണം കഴിച്ചാല്‍ ബന്ധുക്കള്‍ പറയുന്ന ഒരു പ്രയോഗമുണ്ട്. അവള്‍/ അവൻ കൈവിഷം കൊടുത്തതാണ് എന്ന്. ദുഷ്ട ശക്തിയെ ഭക്ഷണത്തിലേക്ക് ആവാഹിച്ച്‌ ഒരു വ്യക്തിക്ക് നല്‍കുന്നതിനെയാണ് കൈവിഷം എന്നതുകാെണ്ട് അർത്ഥമാക്കുന്നത്. വശീകരണമോ നാശമോ ആയിരിക്കും ഇതിലൂടെ ലക്ഷ്യമിടുന്നത്. വശ്യം, ലാഭം, അടിമപ്പെടുത്തല്‍ തുടങ്ങിയവയ്ക്കാണ് കൈവിഷ പ്രയോഗം പൊതുവെ നടത്തപ്പെടുന്നത്.

ദുഷ്ടശക്തികള്‍ കയറിയ ഭക്ഷ്യവസ്തുക്കള്‍ സൂത്രത്തിലാവും ലക്ഷ്യമിട്ടയാള്‍ക്ക് ഭക്ഷിക്കാൻ നല്‍കുന്നത്. ഇങ്ങനെ നല്‍കുന്ന വസ്തു ദഹിക്കാതെ ഇരയുടെ വയറ്റില്‍ കിടക്കുമെന്നും അക്കാലമത്രയും ശത്രു ലക്ഷ്യംവച്ച കാര്യങ്ങള്‍ എല്ലാം നടത്താനാകുമെന്നുമാണ് വിശ്വാസം. കൈവിഷം തീണ്ടിയെന്ന് മനസിലായാല്‍ ആ വ്യക്തിയെ ബന്ധുക്കള്‍ കൈ വിഷം ഒഴിപ്പിക്കുന്നതിന് വിധേയമാക്കും. ഉള്ളിലുള്ള വിഷം ഛർദ്ദിപ്പിച്ചു കളയുകയാണ് പൊതുവെ ചെയ്യുന്നത്. ഇങ്ങനെ ചെയ്താല്‍ എല്ലാ പ്രശ്നങ്ങളും ഒഴിയും എന്നാണ് വിശ്വാസം.

ദുർമന്ത്രവാദത്തിലൂടെ ഒരു വ്യക്തിയില്‍ സന്നിവേശിപ്പിക്കപ്പെട്ട ദുഷ്ട ശക്തികളെ മുട്ടയിലും തേങ്ങയിലും മറ്റും ആവാഹിച്ചശേഷം ആ മുട്ടയെയും തേങ്ങയെയും എറിഞ്ഞോ കതിനാവെടിയുടെ സഹായത്തോടെയാേ പൊട്ടിച്ച്‌ തരിപ്പണമാക്കുകയോ ചെയ്യുന്ന രീതിയും ചിലയിടങ്ങളിലുണ്ട്.

വെളുപ്പ് നല്ല ശക്തിയുടെയും കറുപ്പ് ദുഷ്ട ശക്തിയുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ദൈവവും ചെകുത്താനും നിരന്തരം യുദ്ധത്തിലാണെന്നും ചിലരെങ്കിലും വിശ്വസിക്കുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ അങ്ങനെയല്ലെന്നാണ് പല പുരോഹിതരും പറയുന്നത്. ലോകത്തിന്റെ തന്നെ സ്രഷ്ഠാവായ ദൈവത്തോട് ഏറ്റുമുട്ടാൻ ഒരിക്കലും സാത്താന് ശക്തിയില്ല. മാത്രമല്ല ഒരൊറ്റ നിമിഷം കൊണ്ട് സാത്താന്റെ പ്രതീകങ്ങളായവരെ ഭസ്മീകരിക്കാനും ദൈവത്തിനാവും.

എന്നാല്‍ ദൈവം ഒരിക്കലും ഒന്നിനെയും നശിപ്പിക്കില്ല. മാത്രമല്ല അത്തരത്തിലുള്ളവർക്ക് അവസാനംവരെ അവസരവും നല്‍കും. പരലോകത്തെത്തിയശേഷമായിരിക്കും ദൈവം ഇതിനുള്ള ശിക്ഷ നല്‍കുന്നത്. ഭൂമിയില്‍ ജീവിച്ചിരിക്കുമ്ബോള്‍ ദൈവത്തെ പ്രാർത്ഥിച്ച്‌ നേടുന്ന അനുഗ്രഹം കൊണ്ട് കൂടോത്രത്തില്‍ നിന്നും പിശാചില്‍ നിന്നും രക്ഷനേടാനാവുമെന്നും പുരോഹിതർ പറയുന്നു.