ആഭരണങ്ങൾക്കായി അരുംകൊല; വയോധികയെ കൊന്നു മുറിച്ച് വീപ്പയിൽ തള്ളിയ അയൽവാസി അറസ്റ്റിൽ :

Spread the love

:

video
play-sharp-fill

കെ ആർ പുരം: വയോധികയെ കൊലപ്പെടുത്തി 6 കഷണങ്ങളാക്കി മാലിന്യവീപ്പയിൽ ഉപേക്ഷിച്ച കേസിൽ അയൽവാസിയും അകന്ന ബന്ധുവുമായ യുവാവ് അറസ്റ്റിൽ. കെആർപുരം നിസർഗ ലേ ഔട്ടിലെ ആളൊഴിഞ്ഞയിടത്തു പ്ലാസ്റ്റിക് വീപ്പയിൽ നിന്ന് സുശീലാമ്മയുടെ (70) മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണു ദിനേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി പ്രവർത്തക കൂടിയായ സുശീലാമ്മ താമസിക്കുന്ന അതേ അപ്പാർട്മെന്റിലെ മറ്റൊരു ഫ്ലാറ്റിൽ മകളും താമസിക്കുന്നുണ്ട്. ശനിയാഴ്ച മുതൽ ഇവരെ കാണാതായിരുന്നു. മൃതദേഹത്തിൽ നിന്ന് ആഭരണം നഷ്ടമാകാത്തതിനാൽ രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് ആദ്യം കരുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഞായറാഴ്ച പുലർച്ചെ ഒരാൾ വീപ്പയും ചുമന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ദിനേഷിലേക്ക് അന്വേഷണം നീണ്ടത്. അടുത്തയിടെ സുശീലാമ്മ സ്ഥലം വിറ്റിരുന്നു. വൻതുക കടമുള്ള ദിനേഷ് പണം ചോദിച്ചെങ്കിലും നൽകിയില്ല.

തുടർന്ന് ആഭരണങ്ങൾ കവരാൻ പദ്ധതിയിട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി. കൊലപ്പെടുത്തിയ ശേഷമാണ് സുശീലാമ്മ മുക്കുപണ്ടങ്ങളാണ് അണിഞ്ഞിരുന്നതെന്നു തിരിച്ചറിഞ്ഞത്.