Spread the love

ബോസ്റ്റൺ: ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ.

video
play-sharp-fill

ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്കായിരുന്നു നോർവെയുടെ ജയം.

ലിയോ ഓസ്റ്റിഗാർഡും ക്രിസ്റ്റിയൻ തോർസ്‌റ്റ്വെറ്റുമാണ് നോർവെയുടെ ഗോൾ സ്‌കോറർമാർ. ലോകകപ്പിൽ നോർവെയുടെ ആദ്യ ജയമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിയാരംഭിച്ച് 29-ാം മിനിറ്റിൽ നോർവെ മുന്നിലെത്തി.

ഡേവിഡ് മൊല്ലെർ വോൾഫെയുടെ അിസ്സ്റ്റിൽ നിന്ന് എർലിങ് ഹാളണ്ടാണ് ഗോൾ നേടിയത്.

പിന്നാലെ 39-ാം മിനിറ്റിൽ ഐമെൻ ഹുസൈനിലൂടെ ഇറാഖ് ഒപ്പമെത്തി.

43-ാം മിനിറ്റിൽ ഹാളണ്ട് തന്റെ രണ്ടാം ഗോൾ കുറിച്ചു.

ഇറാഖ് ഡിഫൻഡറും ഗോൾകീപ്പർ ജലാൽ ഹസ്സനും തമ്മിലുണ്ടായ ധാരണപ്പിശകിൽ പന്ത് തട്ടിയെടുക്കാനുള്ള ഹാളണ്ടിന്റെ ശ്രമമാണ് ഗോളിൽ കലാശിച്ചത്.

പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഹസന്റെ ഷോട്ട് ഹാളണ്ടിന്റെ കാലിലിടിച്ച് വലയിൽ കയറുകയായിരുന്നു.

76-ാം മിനിറ്റിൽ നോർവെയുടെ വിജയമുറപ്പിച്ച ഗോളെത്തി. ഓസ്റ്റിഗാർഡാണ് ഗോൾ സ്‌കോർ ചെയ്തത്.

കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ക്രിസ്റ്റിയൻ തോർസ്‌റ്റ്വെറ്റ് നോർവെയുടെ ഗോൾ പട്ടിക പൂർത്തിയാക്കി