
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ അച്ചു ഉമ്മനെ അടക്കമുള്ളവരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്ന ഇടതു സൈബർ പോരാളിയായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു.
ഐഎച്ച്‌ആർഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന നന്ദകുമാറിനെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്താക്കിയത്.
സെക്രട്ടറിയേറ്റില്‍ നിന്നും അഡീഷണല്‍ സെക്രട്ടറിയായ വിരമിച്ച ശേഷമാണ് മുൻ സർക്കാർ ഇടത് സംഘടനാ നേതാവിന് പുനർ നിയമനം നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവർത്തകർക്കുമെതിരെ സർക്കാർ ജീവനക്കാരുടെ ചട്ടങ്ങളെല്ലാം മറികടന്നു കൊണ്ട് സ്ഥിരമായി നവമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുന്ന വ്യക്തിയായിരുന്നു നന്ദകുമാർ.
സൈബർ കേസില്‍ പ്രതിയായിട്ടും നന്ദകുമാറിനെതിരെ വകുപ്പ് തല നടപടിയൊന്നും സ്വീകരിക്കൻ പിണറായി സർക്കാർ തയാറായിരുന്നില്ല.







