play-sharp-fill
പ്ലസ്ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാക്കളുടെ സംഘം കുട്ടിയെ പലർക്ക് കൈമാറി: പീഡനം നടത്തിയത് സുഹൃത്തുക്കൾ അടങ്ങുന്ന സംഘം; സംഭവം പുറത്തറിഞ്ഞത് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ; പിന്നിൽ യൂത്ത് ലീഗ് പ്രവർത്തകർ

പ്ലസ്ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകർത്തിയ യുവാക്കളുടെ സംഘം കുട്ടിയെ പലർക്ക് കൈമാറി: പീഡനം നടത്തിയത് സുഹൃത്തുക്കൾ അടങ്ങുന്ന സംഘം; സംഭവം പുറത്തറിഞ്ഞത് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ; പിന്നിൽ യൂത്ത് ലീഗ് പ്രവർത്തകർ

സ്വന്തം ലേഖകൻ

പേരാമ്പ്ര: സംസ്ഥാനത്ത് ദിനംപ്രതിയെന്നോണം പെ്ൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും പീഡനക്കേസുകളും പെരുകുകയാണ്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ പോലും പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പേരാമ്പ്രയിൽ നിന്നും പുറത്ത് വന്നിരിക്കുന്ന പീഡനക്കേസ്. പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച സുഹൃത്തുക്കളുടെ സംഘം ക്യാമറയിൽ വീഡിയോ പകർത്തി പ്രചരിപ്പിച്ച് പലർക്കും നൽകി പെൺകുട്ടിയെ വീണ്ടു വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി പ്രണയം നടിച്ച് അടുത്ത് പീഡിപ്പിച്ചശേഷം നഗ്‌ന വീഡിയോ ഉണ്ടെന്ന് കാണിച്ച ഭീഷണിപ്പെടുത്തി മറ്റുള്ളവർക്ക് കാഴ്ചവെച്ച കേസിലെ മൂന്നുപേരാണ് ഇന്നലെ പടിയിലായത്. പേരാമ്പ്ര മാണിക്കോത്ത് ഷെഫീഖ് (22), പീടികയുള്ള പറമ്ബത്ത് ജുനൈദ് (22), പാറാടിക്കുന്നുമ്മൽ മുഹമ്മദ് അൻഷിഫ് (19) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.


പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുമായി ഒന്നാം പ്രതി ഷഫീഖ് പ്രണയം നടിച്ച് അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ചെന്നാണ് പൊലീസ് പറയുന്നത്. ഈ വീഡിയോ ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് മറ്റുള്ളവരും കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് ഷെഫീഖും സുഹൃത്തായ ജുനൈദും ചേർന്ന് കാറിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.മൂന്നാം പ്രതിയായ അൻഷിഫ് എടുത്തു നൽകിയ വീട്ടിൽ വെച്ചും സംഘം പെൺകുട്ടിയെ പീഡിപ്പിച്ചു. വീഡിയോ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവരുടെ മറ്റൊരു സുഹൃത്തുകൂടി പീഡനത്തിന് ഇരയാക്കിയതോടെയാണ് പെൺകുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തിൽ പീഡനം നടന്നതായി കണ്ടെത്തുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരാമ്പ്ര നഗരഹൃദയത്തിലുള്ള ജന്റ്സ് ആൻഡ് ജന്റ്സ് ഷോറൂം നടത്തുന്നവരാണ് പീഡിപ്പിച്ചത്. കോളെജിൽ എം എസ് എഫ് പ്രവർത്തകരായ പ്രതികൾ നാട്ടിൽ സജീവ യൂത്ത് ലീഗ് പ്രവർത്തകരാണ്. ഇതോടെ സിപിഎം പ്രശ്‌നത്തിൽ സജീവമായി ഇടപെടുകയും ഇവരുടെ ഷോറൂമിനുമുന്നിൽ പ്രതിഷേധ ബോർഡുകൾ സ്ഥാപിക്കയും ചെയ്തിട്ടുണ്ട്. പീഡന കേന്ദ്രമായ വ്യാപര സ്ഥാപനം ഇവിടെ വേണ്ട എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്.

2019 ജൂൺ 8 ന് കാറിൽ കയറ്റികൊണ്ടു പോയ പെൺകുട്ടിയെ പേരാമ്പ്ര ലുലു മാളിന്റെ കാർപാർക്കിങ്ങിൽ വെച്ചും ജൂലായ് 9 ന് പേരാമ്പ്ര മാർക്കറ്റിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ കാർ പാർക്കിങ്ങിൽ വെച്ചും ഓഗസ്റ്റ് 13ന് കിഴക്കൻ പേരാമ്പ്രയിലെ ഒരു വീട്ടിൽ വെച്ചും പ്രതികൾ സംഘം ചേർന്ന് ബാലാത്സംഗം ചെയ്തതായി പെൺകുട്ടി നൽകിയ പരാതിയിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു. കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്നും വൈകാതെ പിടികൂടുമെന്നും പൊലീസ് ഇൻസ്‌പെക്ടർ കെ.പി. ബിജു പറഞ്ഞു. റൂറൽ എസ്പി കെ.ജി. സൈമൺ, നാദാപുരം ഡിവൈഎസ്പി ജി. സാബു എന്നിവരുടെ മേൽനോട്ടത്തിൽ പേരാമ്ബ്ര പൊലീസ് ഇൻസ്‌പെക്ടർ കെ.പി. ബിജു, എഎസ്ഐ പി.പി. രാധാകൃഷ്ണൻ, പൊലീസ് ഓഫീസർമാരായ പി.കെ. ശ്രീജിത്ത്, ഇ. രാജേഷ്, പി. രതീഷ്, കെ. ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.