
ദില്ലി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം.
ഭരണഘടനാ ഭേദഗതി ബില്ലായതിനാൽ പാസാകാൻ വേണ്ടത് സഭയിൽ ഹാജരുള്ള മൂന്നിൽരണ്ട് അംഗങ്ങളുടെ പിന്തുണ. പ്രതിപക്ഷാംഗങ്ങൾ ഒന്നിച്ചുനിന്നാൽ പാസാക്കുക പ്രയാസം.
എന്നാൽ, എം.പിമാരുടെ എണ്ണം കൂടുതലുള്ള പ്രതിപക്ഷത്തെ ചില കക്ഷികൾ വിട്ടുനിന്നാൽ പാസാകും. അതിനുള്ള ശ്രമങ്ങൾ ഭരണപക്ഷം നടത്തുന്നതായി സൂചനയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്.
എന്നാൽ, സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന പ്രധാന വാദം.
ഇന്ന് പുലർച്ചെ ഒരു മണി വരെ പാർലമെന്റിൽ വനിതാ ബില്ലിൽ ചർച്ചകളുണ്ടായിരുന്നു. രാത്രി സംസാരിച്ച ഫ്രാൻസിസ് ജോർജ് എംപി വലിയ വിമർശനമുന്നയിക്കുന്നത് കണ്ടു സഭയിൽ.
വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത് എന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ വിമർശനം. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്.



