ബോധവത്കരണം ഫലംകണ്ടു; സംസ്ഥാനത്ത് വീട്ടുപ്രസവം കുറയുന്നു;കഴിഞ്ഞ സാമ്പത്തികവർഷം ജനുവരി വരെ നടന്നത് 202 വീട്ടുപ്രസവം

Spread the love

തിരുവനന്തപുരം: വീട്ടിലെ പ്രസവം സംസ്ഥാനത്ത് പകുതിയോളം കുറഞ്ഞതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
കഴിഞ്ഞ സാമ്പത്തികവർഷം ജനുവരിവരെ നടന്നത് 202 വീട്ടുപ്രസവം. അതിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായതായി ആരോഗ്യവകുപ്പിന്റെ കണക്ക്.

video
play-sharp-fill

ആരോഗ്യകേന്ദ്രങ്ങളിലല്ലാതെ വീടുകളിലും മറ്റിടങ്ങളിലും പ്രസവിക്കുന്നതിലെ അപകടം വ്യക്തമാക്കി ആരോഗ്യ, തദ്ദേശവകുപ്പുകളുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഏപ്രിൽമുതൽ ശക്തമായ ബോധവത്കരണം നടക്കുന്നുണ്ട്.

നവജാതശിശുക്കളിൽ ആദ്യ 24-48 മണിക്കൂറിനുള്ളിൽത്തന്നെ ജനനവൈകല്യ നിർണയ പരിശോധന നടത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഹ്യ വൈകല്യങ്ങൾക്കുപുറമേ ഹൃദ്രോഗം തിരിച്ചറിയുന്നതിനുള്ള പൾസ് ഓക്സിമെട്രിക് സ്‌ക്രീനിങ്, കേൾവി, കാഴ്ച പരിശോധന, മെറ്റാബോളിക് രോഗങ്ങൾ, ന്യൂറോ ഡവലപ്‌മെന്റൽ പ്രശ്നം എന്നിവ കണ്ടെത്തുന്നതിനാണിത്. പ്രസവം ആരോഗ്യകേന്ദ്രങ്ങളിലായാലെ ഇതെല്ലാം ഉറപ്പാക്കാനാകൂ.

2018-നുശേഷം ഏകദേശം പത്തുലക്ഷം കുട്ടികളെ ഇത്തരം സ്‌ക്രീനിങിന് വിധേയരാക്കിയിട്ടുണ്ടെന്നും അതിൽ 37,000 -ത്തിൽ അധികം ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

ആശുപത്രിച്ചെലവ്, സമീപം ആശുപത്രികളില്ലാതിരിക്കുക, പരിചിതമായ സ്ഥലത്ത് പ്രസവിക്കാനുള്ള താത്‌പര്യം, സാംസ്കാരിക-മതപരമായ കാരണങ്ങൾ തുടങ്ങിയവയാണ് പ്രസവത്തിന് ആശുപത്രിയിൽ പോകാതിരിക്കാൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ.

സംസ്ഥാനത്ത് 2019-’20 മുതൽ മലപ്പുറം ജില്ലയിലാണ് വീട്ടുപ്രസവം കൂടുതൽ. ഇവിടെയും എണ്ണം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മലപ്പുറം താനൂർ ഗവ. ആശുപത്രിയിലെ ഡോ. കെ. പ്രതിഭ പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമാണ് കേരളം.

നവജാത ശിശുമരണനിരക്ക് 2030-ഓടെ ആയിരം കുഞ്ഞുങ്ങൾക്ക് 12 എന്നതാണ് ലക്ഷ്യംവെച്ചിരുന്നതെങ്കിലും നിലവിൽ 1000 കുഞ്ഞുങ്ങൾക്ക അഞ്ച് എന്ന നിലയിലെത്തിയിട്ടുണ്ട്.