play-sharp-fill
കിടങ്ങൂരിൽ ബസിനുള്ളിൽ തോട്ടപൊട്ടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പീഡനക്കേസ് പ്രതി മരിച്ചു: മരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച്

കിടങ്ങൂരിൽ ബസിനുള്ളിൽ തോട്ടപൊട്ടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പീഡനക്കേസ് പ്രതി മരിച്ചു: മരണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂമോണിയ ബാധിച്ച്

സ്വന്തം ലേഖകൻ
കോട്ടയം: കിടങ്ങൂരിൽ സ്വകാര്യ ബസിനുള്ളിൽ തോട്ടാ പൊട്ടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച 19 ദിവസമായി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത  മാറിടം പതിയിൽ ജോയി (62)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച മരിച്ചത്.
ഓഗസ്റ്റ് ഒൻപതിന് രാവിലെ ഒൻപത് മണിയോടെ കിടങ്ങൂർ ബസ് ബേയിൽവച്ചാണ് ജോയിയുടെ അരയിലുണ്ടായിരുന്ന തോട്ടാ പൊട്ടിത്തെറിച്ചത്. ജോയി പ്രതി ചേർക്കപ്പെട്ട പോക്‌സോ കേസിന്റെ വിചാരണയ്ക്കായി കോട്ടയം സെഷൻസ് കോടതിയിലേയേക്ക് വരുന്നതിനായാണ് ജോയി ബസിൽ കയറിയത്. തുടർന്ന് കിടങ്ങൂർ എത്തിയപ്പോൾ ബസിനുള്ളിൽ വച്ച് തോട്ടാ പൊട്ടിത്തെറിച്ച് ജോയിക്ക് പൊള്ളലേറ്റിരുന്നു. തുടർന്ന് കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ദിവസങ്ങളോളമായി ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. ഇതിനിടെയാണ്  ബുധനാഴ്ച മരണം സംഭവിച്ചത്. ന്യുമോണിയ ബാധിച്ചതിനെത്തുടർന്നായിരുന്നു മരണം. ഭാര്യ: വൽസല. മക്കൾ: ജോമോൾ, ജോഷി. മരുമക്കൾ: സജി, ആശ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.