കളിക്കുന്നതിനിടെ 10 വയസ്സുകാരന്റെ മാല പൊട്ടിച്ചെടുത്ത് തമിഴ്നാട്ടിലേക്ക് കടന്നു;വിടാതെ പിന്തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ്; അക്രമാസക്തനായി പെരുമാറിയ പ്രതിയെ ബലംപ്രയോഗിച്ച് അറസ്റ്റ്‌ ചെയ്‌തു; പിടിയിലായത് 25ഓളം മോഷണ കേസുകളിൽ പ്രതി

Spread the love

കാഞ്ഞിരപ്പള്ളി: റോഡിൽ സൈക്കിൾ ചവിട്ടി കളിച്ചുകൊണ്ടിരുന്ന 10 വയസ്സുകാരന്റെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

പത്തനംതിട്ട സ്വദേശി ഷാജി തോമസ് (48) എന്ന അച്ചായി ഷാജിയാണ് പിടിയിലായത്.കഴിഞ്ഞ ഏപ്രിൽ 1-ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം.

മാതാപിതാക്കളും കൂട്ടുകാരുമൊത്ത് റോഡിൽ സൈക്കിൾ ചവിട്ടിക്കൊണ്ടിരുന്ന കുട്ടിയുടെ സമീപത്ത്
സ്കൂട്ടറിൽ എത്തി വിവരങ്ങൾ ചോദിച്ചറിയുകയും മാല വലിച്ച് പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തടയാൻ ശ്രമിച്ച കുട്ടിയുടെ അമ്മയെ പ്രതി തള്ളിയിട്ടതിനെ തുടർന്ന് കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ശക്തമാക്കി. പ്രതിയെ തിരിച്ചറിഞ്ഞതോടൊപ്പം ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടർ മാർച്ചിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ എത്തി വാഹനം ഉപേക്ഷിച്ച് ഒരു ലോറിയിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായി കണ്ടെത്തി.

പിന്നീട് കേരളത്തിലേക്ക് മടങ്ങിവരുന്നതിനിടെ കുമളിയിൽ വെച്ച് പോലീസ് പിന്തുടർന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിനിടെ പ്രതി അക്രമാസക്തനായി
പെരുമാറിയതിനാൽ ബലംപ്രയോഗിച്ച് കീഴടക്കി.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലായി ഏകദേശം 25ഓളം മോഷണ കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഷാജി തോമസ്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കവർന്നെടുത്ത സ്വർണ്ണമാല കണ്ടെത്തുന്നതിനായുള്ള അന്വേഷണം തുടരുകയാണ്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസൺ, പാലാ ഡിവൈഎസ്പി സദൻ,

കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ ഷിജു എസ്.എസ്., ഗോകുൽ ഗോപൻ എന്നിവരുടേയും ക്രൈം സ്ക്വാഡ് അംഗങ്ങളായ ജോബി രഞ്ജിത്ത്,ജോഷി പി.രംഗനാഥൻ , എഎസ്ഐ പ്രദീപ്, ജോഷി എസ്സിപിഒ മാരായ വിനിത് ,സിപിഓ മാരായ സുജിത്ത്, ഷിഹാബുദിൻ, രാഹുൽ ,വൈശാഖ്, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.ഐ അരുൺ ഡാൻസാഫ് എസ്‌.ഐ സുനേഖ്, വിമൽ എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.