
പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. എൽപിജി ഇറക്കുമതി നേരിടുന്ന പ്രതിസന്ധിയും ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ദോഷം ചെയ്യും. പണപ്പെരുപ്പം, ചരക്ക് കൈമാറ്റം, ഊർജ വിതരണം എന്നിവ കേന്ദ്രീകരിച്ച് ദീർഘകാല അടിസ്ഥാനത്തിൽ ഉണ്ടാകാൻ പോകുന്ന ആഘാതങ്ങൾ വിലയിരുത്തി അത് മറികടക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1.7 ലക്ഷം മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യയുടെ അഞ്ച് കപ്പലുകൾ ഹോർമുസ് കടക്കാൻ റാസ് അൽ ഖൈമയ്ക്ക് സമീപത്ത് നങ്കൂരമിട്ടിരിക്കുന്നു. സാമ്പത്തിക വ്യാപാര സ്ഥിരത നിലനിർത്തുക ഊർജ്ജസുരക്ഷ ഉറപ്പാക്കുക പൗരന്മാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത് എന്ന് പ്രധാനമന്ത്രി ഓരോ സംസ്ഥാനങ്ങൾക്കും ഉറപ്പ് നൽകിയിട്ടുണ്ട്.



