
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങള്‍ക്ക് നിർദേശവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം.
ഇന്ധന ലഭ്യതയെക്കുറിച്ച് പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ പെട്രോളും ഡീസലും ആവശ്യത്തിന് ലഭ്യമാണ്.
സുരക്ഷിതമല്ലാത്ത പാത്രങ്ങളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കരുത്. ഇത്തരത്തിലുള്ള ഇന്ധന സംഭരണം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ധനം വിതരണം ചെയ്യുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കാൻ പമ്പുകള്‍ക്ക് നിർദ്ദേശം നല്‍കി. സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പെട്രോളും ഡീസലും കണ്ടെയ്‌നറുകളില്‍ വാങ്ങി കൊണ്ടുപോകുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും പമ്പില്‍ ഉള്ളവര്‍ അങ്ങനെ നല്‍കരുതെന്നും നിർദേശം നല്‍കി.
പശ്ചിമേഷ്യയില്‍ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോള്‍ ഡീസല്‍ ലഭ്യത കുറയുന്ന സാഹചര്യത്തില്‍ എല്ലാവരും കണ്ടെയ്‌നറുകളിലും പത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.



