
കോട്ടയം: അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ അതിന്റെ അവസാന രക്തസാക്ഷിയായി തൃശ്ശൂരിൽ തെരുവ് നായ ആക്രമണത്തിൽ ദാരുണമായി കൊലചെയ്യപ്പെട്ട കിടപ്പുരോഗി ആയ കിഴക്കേപുരയ്ക്കൽ കാർത്യായനി.
ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വരാൻ പോകുന്ന യുഡിഎഫ് ഗവൺമെന്റ് തെരുവ് നായ നിർമ്മാർജ്ജനത്തിന് നടപടി സ്വികരിക്കും എന്ന് പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് ഉറപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിന് കത്ത് നൽകുമെന്ന് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
പ്രാണരക്ഷാർത്ഥം മനുഷ്യനെ പോലും കൊലപ്പെടുത്തുവാനുള്ള അധികാരം മുമ്പ് ഇന്ത്യൻ പീനൽ കോഡും ഇപ്പോൾ ഭാരതീത ന്യായ സംഹിതയും നൽകിയിട്ടുള്ള സാഹചര്യത്തിൽ ഇക്കഴിഞ്ഞ ദിവസം വീടിനുള്ളിൽ കയറിയ മുള്ളൻ പന്നിയെ പ്രാണരക്ഷാർത്ഥം അടിച്ചു കൊന്ന
തിരുവനന്തപുരം വെളളനാട് പഞ്ചായത്ത്
പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ കേസ് എടുത്തിരിക്കുന്നത് നിയമവ്യവസ്ഥയുടെ ലംഘനമാണെന്നും സജി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമവിരുദ്ധമായി എടുത്തിരിക്കുന്ന കേസ് പിൻവലിക്കണമെന്നും സജി ആവശ്യപ്പെട്ടു .
ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ തുരത്തുവാനുള്ള അവകാശം കൃഷിക്കാരന് നൽകിയില്ലെങ്കിൽ നാട്ടിൽ മനുഷ്യന് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും സജി പറഞ്ഞു.
മനുഷ്യരേക്കാൾ മൃഗത്തിന് വില കൽപ്പിക്കുന്ന സർക്കാരുകൾ മാറി മനുഷ്യർക്ക് വേണ്ടി ഭരിക്കുന്ന ഗവൺമെന്റ് കേന്ദ്രത്തിലും കേരളത്തിലും ഉണ്ടായെങ്കിൽ മാത്രമേ മനുഷ്യന് രക്ഷയുണ്ടാകുമെന്നും സജി അഭിപ്രായപ്പെട്ടു.
വേതനവർദ്ധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാരുടെ പ്രശ്നം പരിഹരിക്കുവാനും സ്വകാര്യ ആരോഗ്യ മേഖലയെ നിലനിർത്തുവാനും ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
തൃണമുൽ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ, രാജെഷ് ഉമ്മൻകോശി, തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു .



