
പെരിങ്ങോം :അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന വയോധികയായ മാതാവിൻ്റെ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി രണ്ടര പവൻ്റെ മാല പൊട്ടിച്ചു കൊണ്ടുപോയ മകനെ ഇടുക്കിയില്‍ വെച്ച് പെരിങ്ങോം പോലീസ് പിടികൂടി.
വെള്ളോറ എടോളിയിലെ കല്ലറക്കല്‍ വട്ടക്കാവുങ്കല്‍ ഹൗസിലെ ഡെൻസി ജോയി (45)യെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈ.എസ്.പി. പി. എല്‍. ഷൈജുവിൻ്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പെരിങ്ങോം ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ, എസ്.ഐ. സവ്യസാചി ,
ഗ്രേഡ് എസ്.ഐ.മാരായ ജോഷി മോൻ, സെയ്ദ് ,സീനിയർ സിവില്‍ പോലീസ് ഓഫീസർ വിൻസെൻ്റ് സോബേർസ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഇടുക്കിയില്‍ വെച്ചാണ് ഇന്നലെ രാത്രിപോലീസ് സംഘം പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം രണ്ടിന് രാവിലെ 10.30 മണിക്ക് എടോളിയിലെ വീട്ടില്‍ വെച്ചാണ്‌എല്‍സി ജോയി (69) യുടെ കഴുത്തില്‍ കത്തി വെച്ച് പ്രതിമാല കവർന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



