
കോഴിക്കോട്: മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക.
അവർക്കെന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ചിട്ടില്ല, രക്ഷപെടുത്താൻ പോലും ശ്രമിച്ചില്ല പിന്നെ ഏത് സ്ത്രീയ്ക്കാണ് പൊലീസില്‍ നിന്ന് സുരക്ഷ ലഭിക്കുകയെന്ന് വി ഡി സതീശൻ വിമർശിച്ചു.
കപ്പ് പിടിച്ചു സ്ത്രീ സുരക്ഷ പറഞ്ഞ മുഖ്യമന്ത്രിയുടെ ഇരിപ്പാണ് ഓർമ്മ വരുന്നത്.അതൊക്കെ വെറും പി ആർ ആയിരുന്നു. എന്നും മൗനം പാലിക്കുന്ന മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി പറയണം. ഭർത്താവിനെതിരെ പരാതി പറയാൻ മന്ത്രിമാരുടെ ഭാര്യമാരോട് പറയലാണോ യുഡിഎഫിന്റെ ജോലി?. ഇതൊക്കെ കണ്ടിട്ട് നാണക്കേടാകുകയാണ്. ഇത്തരം വിഷയം വന്നപ്പോള്‍ യുഡിഎഫ് എടുത്ത നിലപാടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുകൊണ്ട് തന്നെ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുന്നു പറയുന്നു എന്നറിയാൻ കാത്തിരിക്കുകയാണ്. ഇതാണ് കോണ്‍ഗ്രസും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം. ഒരാള്‍ക്ക് 5000 പ്രണയം ഉണ്ടാകുന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ഇത് ഒരു സ്ത്രീയുടെ പരാതിയാണ്. മന്ത്രിയുടെ നിർദേശപ്രകാരം പേർസണല്‍ സ്റ്റാഫാണ് അവരെ ആക്രമിച്ചിരിക്കുന്നത് വി ഡി സതീശൻ വ്യക്തമാക്കി.



