
ദില്ലി: ഇറാനെതിരായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണം രൂക്ഷമായ സാഹചര്യത്തിൽ, അസംസ്കൃത എണ്ണയുടെയും വാതകത്തിന്റെയും കാര്യത്തിൽ ഇന്ത്യക്ക് ആശങ്കയില്ലെന്ന് സർക്കാർ വൃത്തങ്ങൾ.
അസംസ്കൃത എണ്ണ, എൽപിജി, എൽഎൻജി എന്നിവയുടെ കാര്യത്തിൽ ഇന്ത്യ ആശ്വാസ്യകരമായ അവസ്ഥയിലാണ്. 25 ദിവസത്തെ ക്രൂഡ് ഓയിലും 25 ദിവസത്തെ ഉൽപ്പന്നങ്ങളും സ്റ്റോക്കുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.
ആഗോളതലത്തിലെ പ്രക്ഷുബ്ധത മൂലമുണ്ടാകുന്ന ആവശ്യം നിറവേറ്റാൻ ഇന്ത്യയുടെ പെട്രോളിയം കരുതൽ ശേഖരത്തിന് 74 ദിവസം വരെ നിലനിൽക്കാൻ കഴിയുമെന്ന് കഴിഞ്ഞ മാസം എണ്ണ മന്ത്രി ഹർദീപ് സിംഗ് പുരി രാജ്യസഭയിൽ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗോള എണ്ണയുടെ അഞ്ചിലൊന്ന് ഗതാഗത കേന്ദ്രമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക വർദ്ധിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഏകദേശം 90% ക്രൂഡ് ഓയിൽ ഗതാഗതവും സ്തംഭിച്ചു.
100-ലധികം കപ്പലുകൾക്ക് പകരം, ഞായറാഴ്ച മൂന്ന് ടാങ്കറുകൾക്ക് മാത്രമേ കടലിടുക്ക് കടക്കാൻ കഴിഞ്ഞുള്ളൂ. തിങ്കളാഴ്ച, ഒന്നായി കുറഞ്ഞു. നിലവിൽ 700-ലധികം ടാങ്കറുകൾ കടലിടുക്കിന്റെ ഇരുവശത്തുമായി കുടുങ്ങിക്കിടക്കുകയാണ്.



