ഇറാനിലെ ഗാന്ധി ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം ;രോഗികളെ ഒഴിപ്പിച്ചു;ആശുപത്രിക്കുള്ളിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടു

Spread the love

ടെഹ്റാൻ: ഇറാനിലെ വടക്കൻ ടെഹ്‌റാനിലെ ഗാന്ധി ആശുപത്രി ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇറാനെതിരായ യുഎസ് – ഇസ്രയേൽ സംയുക്ത സൈനിക നടപടിയുടെ രണ്ടാം ദിവസമാണ് സംഭവം.

video
play-sharp-fill

ഇറാന്‍റെ വാർത്താ ഏജൻസിയായ ഐഎസ്എൻഎ യാണ് ഇക്കാര്യം അറിയിച്ചത്. ‘സയണിസ്റ്റ് – അമേരിക്കൻ വ്യോമാക്രമണം’ ഗാന്ധി സ്ട്രീറ്റിലെ ആശുപത്രി ആക്രമിച്ചെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഫാർസ്, മിസാൻ എന്നീ വാർത്താ ഏജൻസികൾ ആശുപത്രിക്കുള്ളിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ടു.

ആക്രമണത്തിന് തെളിവായി വീൽചെയറുകൾക്ക് സമീപം തറയിൽ ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ ദൃശ്യമാണ് പുറത്തുവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ രോഗികളെ ആശുപത്രിയിൽ നിന്ന് ഒഴിപ്പിച്ചു. ഞായറാഴ്ച രാത്രിയും നീണ്ടുനിന്ന ഓപ്പറേഷന്‍റെ ഭാഗമായിരുന്നു ഈ ആക്രമണങ്ങൾ. ടെഹ്‌റാനിൽ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇറാൻ തലസ്ഥാനമായ ടെഹ്റാന്‍റെ മധ്യഭാഗം ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്‍റെ ആക്രമണം. 100 യുദ്ധവിമാനങ്ങൾ ഒരേസമയം ടെഹ്‌റാനിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ അവകാശപ്പെട്ടു.

ഇതിന് മറുപടിയായി ഇസ്രയേലിലും ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളുമെല്ലാം ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തു.

അതേസമയം ലോകത്തെ ഏറ്റവും മാരകമായ ബി 2 ബോംബറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ”

ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ യു എസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ടു. ഇറാന്‍റെ ഒമ്പത് സൈനിക കപ്പലുകൾ തകർത്തെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.

ഇറാന്‍റെ ആയുധ സംഭരണശാലകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ നീക്കം. ഇറാന്‍റെ പ്രത്യാക്രമണ ശേഷി ദുർബലമാക്കിയെന്നും വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.