
വൈക്കം: വേമ്പനാട് കായലിന്റെ ഓളപ്പരപ്പുകളെ കീഴടക്കി 184 നീന്തല്‍ താരങ്ങള്‍. മുങ്ങിമരണങ്ങള്‍ ഒഴിവാക്കൂ, നീന്തല്‍ അഭ്യസിക്കൂ എന്ന ശക്തമായ സന്ദേശവുമായിട്ട് ആയിരുന്നു കായൽ നീന്തിക്കടക്കൽ.
ചേർത്തല ചൂളക്കടവില്‍ നിന്നും വൈക്കം ബോട്ട് ജെട്ടിയിലേക്കുള്ള രണ്ടര കിലോമീറ്ററോളം ദൂരം വെറും രണ്ടേകാല്‍ മണിക്കൂർ കൊണ്ടാണ് ഇവർ നീന്തിക്കയറിയത്.
ആറുവയസ്സുകാരൻ ഇസാൻ മുതല്‍ 70 വയസ്സുകാരനായ സ്റ്റാൻലി ജോസഫ് വരെ ഈ ദൗത്യത്തില്‍ പങ്കാളികളായി. തീവ്രമായ പരിശീലനത്തിന് ശേഷമാണ് ഇവർ കായല്‍ നീന്തിക്കടക്കാൻ എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 17 വർഷമായി ആലുവ ദേശം കടവില്‍ സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്ന സജി വാളാശ്ശേരിയുടെ ശിക്ഷണത്തിലാണ് ഈ സംഘം തയ്യാറെടുത്തത്. ഇതുവരെ 16,000-ത്തോളം പേരെ അദ്ദേഹം നീന്തല്‍ പഠിപ്പിച്ചിട്ടുണ്ട്.
രാവിലെ ഏഴരയ്ക്ക് ചേർത്തല ചൂളക്കടവില്‍ നടന്ന ചടങ്ങില്‍ അരൂർ എംഎല്‍എ ദലീമ നീന്തല്‍ യജ്ഞം ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം ബോട്ട് ജെട്ടിയില്‍ ആവേശകരമായ വരവേല്‍പ്പാണ് നീന്തിക്കയറിയവർക്ക് ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നല്‍കിയത്.



