ശബരിമല സ്വര്‍ണക്കൊള്ള; റിമാൻഡ് കാലാവധി കഴിഞ്ഞു; ഉണ്ണികൃഷ്ണൻ പോറ്റി സമര്‍പ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും; പുറത്തിറങ്ങാൻ സാധ്യത

Spread the love

തിരുവനന്തപുരം: കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും.

video
play-sharp-fill

റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയില്‍ ജാമ്യ ഹർജി നല്‍കിയത്.
എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത.

ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും രണ്ട് കേസുകളിലും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർജികള്‍ നാളെ കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരും ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്.ശ്രീകുമാറും ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയിരുന്നു.