
ന്യൂഡൽഹി: 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയപതാക ഉയർത്തും. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിക്കും.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്് ഉർസുല ഫൊണ്ടെ ലെയ്ൻ എന്നിവരാണ് ചടങ്ങിലെ വിശിഷ്ടാതിഥികൾ.
ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ തിങ്കളാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങളുണ്ടാകും.
‘ഓപ്പറേഷൻ സിന്ദൂറി’ൽ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃകകളുൾപ്പെടെ പരേഡിൽ പ്രദർശിപ്പിക്കും. ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്റെ മുഖ്യപ്രമേയം അതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരസേനയുടെ യുദ്ധവ്യൂഹ മാതൃകയും ആദ്യമായി പരേഡിൽ അണിനിരക്കും. യൂറോപ്യൻ യൂണിയനിലെ സൈനികസംഘവും പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങുകൾ 90-മിനിറ്റു നീളും. കരസേനയുടെ ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിങ് ലഫ്റ്റനന്റ് ജനറൽ ഭവ്നീഷ് കുമാർ പരേഡിന് നേതൃത്വം നൽകും.
ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പോലീസ് വിഭാഗങ്ങളേയും വൻതോതിൽ വിന്യസിച്ചു.



