
കണ്ണൂർ: കണ്ണൂരില്‍ വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിയിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തലശ്ശേരി സ്വദേശിയായ 77 കാരനില്‍ നിന്ന് 45 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്.
അനധികൃത പണമിടപാട് നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ചാണ് തട്ടിപ്പുകാര്‍ വയോധികനെ ബന്ധപ്പെട്ടത്. വ്യാജ അറസ്റ്റ് വാറണ്ട് അയച്ചുനല്‍കി ഭയപ്പെടുത്തുകയും അറസ്റ്റ് ഒഴിവാക്കാന്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം ‘ഗവണ്മെന്റ് വെരിഫിക്കേഷന് അക്കൗണ്ടിലേക്ക്’ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ ആസൂത്രിതമായ നീക്കത്തിലൂടെയാണ് മുഴുവന്‍ തുകയും തട്ടിയെടുത്തത്.
പണം കൈമാറിയതിന് ദിവസങ്ങള്‍ക്കുശേഷമാണ് തട്ടിപ്പ് നടന്നതായി വയോധികന് തിരിച്ചറിഞ്ഞത്. വിവരം ബന്ധുക്കളെ അറിയിച്ചതിന് പിന്നാലെ കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


