ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമെന്ന് സ്ഥിരീകരണം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്; പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ ബോര്‍ഡ് ചെയ്തത് തീരുമാനം നടപ്പാക്കുക മാത്രം

Spread the love

തിരുവനന്തപുരം: ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചത് ദേവപ്രശ്ന വിധി പ്രകാരമെന്ന് സ്ഥിരീകരണം.

video
play-sharp-fill

കൊടിമരത്തിന് ജീര്‍ണതയെന്നായിരുന്നു ദേവപ്രശ്നം.
ദേവപ്രശ്നത്തിന്‍റെ ചാര്‍ത്താണ് ഇപ്പോള്‍ പുറത്ത് വന്നത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ ബോര്‍ഡല്ല കൊടിമരം പുനര്‍നിര്‍മാണമെന്ന തീരുമാനമെടുത്തത് എന്നാണ് സ്ഥിരീകരണം.

2014 ജൂണ്‍ 18നായിരുന്നു കൊടിമരം പുനര്‍നിര്‍മാണം നിര്‍ദേശിച്ച ദേവപ്രശ്നം. എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡാണ് കൊടിമരം പുനര്‍നിര്‍മാണം സംബന്ധിച്ച തീരുമാനമെടുത്തത്. തീരുമാനം നടപ്പാക്കുകയാണ് പിന്നീടെത്തിയ പ്രയാര്‍ ഗോപാലകൃഷ്ണന്‍റെ ബോര്‍ഡ് ചെയ്തത് എന്നാണ് സ്ഥിരീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാചിവാഹന കൈമാറ്റത്തിലെ ക്രമക്കേടില്‍ കേസെടുക്കുന്നതില്‍ എസ്‌ഐടിയ്ക്ക് ആശയക്കുഴപ്പം നിലനല്‍കെയാണ് പുതിയ സ്ഥിരീകരണം. വാചിവാഹന കൈമാറ്റത്തില്‍ മുൻ ഭരണസമിതി അംഗം അജയ് തറയില്‍ അടക്കമുള്ളവരെ പ്രതിയാക്കാനുള്ള നീക്കം എസ്‌ഐടി നടത്തുന്നതിനിടെ അഡ്വറ്റ് കമ്മീഷണറുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2012 ലെ ബോർഡ് ഉത്തരവിന് വിരുദ്ധമാണ് പ്രവർത്തികള്‍ എന്നായിരുന്നു എസ്‌ഐടി കണ്ടെത്തല്‍.