
കോട്ടയം: പാലായില്‍ ജോസ് കെ. മാണി തന്നെ സ്ഥാനാർഥി ആകാൻ സാധ്യത.
പാർട്ടി ചെയർമാൻ മത്സരിക്കണം എന്ന് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ആവശ്യം ഉയർന്നു.
പേരാമ്പ്രയില്‍ സീറ്റ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടും. എറണാകുളത്ത് പിറവത്തിന് പകരം മൂവാറ്റുപുഴ ആവശ്യപ്പെടും.
ചില സീറ്റുകള്‍ വെച്ചുമാറാനും ആലോചന. കഴിഞ്ഞ ആഴ്ച്ചയാണ് കേരള കോണ്‍ഗ്രസ് എം മുന്നണി മാറി കോണ്‍ഗ്രസിനൊപ്പം ചേർന്നേക്കുമെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായത്. ഇതെത്തുടർന്ന് റോഷി അഗസ്റ്റിനും ജോസ് കെ മാണിയും ഉള്‍പ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള കോണ്‍ഗ്രസിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയെന്നും സംരക്ഷിച്ചത് പിണറായി വിജയനെന്നും ചെയർമാൻ ജോസ് കെ മാണി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകുമെന്നും യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ 13 സീറ്റ് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫിന്‍റെ മധ്യമേഖല ജാഥ ജോസ് കെ മാണിയായിരിക്കും നയിക്കുക. ചില വിഷയങ്ങളില്‍ പ്രതിപക്ഷത്തേക്കാള്‍ കൂടുതല്‍ എതിർപ്പ് ഉയർത്തി. ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളില്‍ വേറിട്ട നിലപാട് എടുത്തു.
കഴിഞ്ഞ 5 വർഷക്കാലം കേരള കോണ്‍ഗ്രസിന് നിരവധി കാര്യങ്ങള്‍ ചെയ്യാൻ കഴിഞ്ഞു. പാർട്ടി നിരവധി ജനകീയ കാര്യങ്ങള്‍ ചെയ്തു. ബഫർ സോണ്‍ വിഷയത്തില്‍ ഇടപെട്ടത് കേരള കോണ്‍ഗ്രസാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.



