600 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമുകളും ഫുട്ട്‌ഓവര്‍ ബ്രിഡ്ജും ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യങ്ങളും; ഒൻപത് മാസം കൊണ്ട് നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷൻ നിര്‍മ്മാണം പൂര്‍ത്തിയാക്കും; കരാര്‍ ക്ഷണിച്ച്‌ റെയില്‍വെ ഗതിശക്തി വിഭാഗം

Spread the love

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം റെയില്‍വേ സ്റ്റേഷന്റെ നിര്‍മാണത്തിനായി കരാര്‍ ക്ഷണിച്ചു.

video
play-sharp-fill

ഫെബ്രുവരി 5 വരെ കരാറിനായി അപേക്ഷ ക്ഷണിക്കാമെന്ന് റെയില്‍വേ ഗതിശക്തി വിഭാഗം അറിയിപ്പ് പുറത്തിറക്കി. 9 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 7.56 കോടി രൂപയാണ് അടങ്കല്‍ തുക.

സ്റ്റേഷന്‍ മന്ദിരം കിഴക്ക് ഭാഗത്തും ഇരുവശത്തും 600 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോമുകളും ഫുട്ട്‌ഓവര്‍ ബ്രിഡ്ജും ലിഫ്റ്റും പാര്‍ക്കിംഗ് സൗകര്യങ്ങളും ചേരുന്നതാണ് പദ്ധതി.
നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തൊരു റെയില്‍വേ സ്റ്റേഷനെന്ന ആവശ്യം വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതായിരുന്നു. പദ്ധതിക്കായി പണ്ട് തറക്കല്ല് വരെയിട്ടിരുന്നു. എന്നാല്‍ പിന്നീടൊന്നും സംഭവിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുന്‍കൈയെടുത്താണ് ഇപ്പോള്‍ പദ്ധതിക്ക് വീണ്ടും അനുമതി ലഭിച്ചത്. വന്ദേഭാരതിന് സ്റ്റോപ്പ്
വന്ദേഭാരത് ട്രെയിനുകള്‍ക്ക് അടക്കം പുതിയ സ്റ്റേഷനില്‍ സ്റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. നെടുമ്പശേരി എയര്‍പോര്‍ട്ടിലേക്ക് എത്തുന്നവര്‍ക്ക് പുതിയ സ്റ്റേഷന്‍ ഗുണകരമാകും.

റെയില്‍വേ സ്റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിച്ച്‌ വാക്കലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ അടുത്തഘട്ടത്തില്‍ വിഭാവനം ചെയ്യുന്നുണ്ട്.