
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മി. നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കി സാമ്പത്തികമായി മുതലെടുത്ത് വഞ്ചിക്കാനാണോ ജനം രാഹുലിനെ വോട്ടുചെയ്ത് വിജയിപ്പിച്ചത് എന്ന് ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമത്തിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :-
‘ഞാനാലോചിക്കുകയാണ്, ഒന്നാമതും രണ്ടാമതും മൂന്നാമതും വന്ന പരാതിയിലും ഉഭയ സമ്മതം എന്ന് മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റ വാദം. അല്ലാതെ കുറ്റം ചെയ്തിട്ടില്ല എന്നല്ല. ഉഭയ സമ്മതത്തോടെയാണോ ഇല്ലയോ എന്നതല്ല ഇതില്‍ ഞാൻ കാണുന്ന പ്രശ്‌നം. ഇയാളൊരു ജനപ്രതിനിധിയല്ലേ? ഇങ്ങനെ നാട് നീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുക, സാമ്പത്തികമായി മുതലെടുക്കുക വഞ്ചിക്കുക. ഇതിന് വേണ്ടിയാണോ ജനം ഇയാളെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്. വോട്ട് ചെയ്തവർ ഇപ്പോള്‍ ആരായി. അവരും അപമാനിതരാവുന്നില്ലേ. ഇതാണോ ഒരു എംഎല്‍എയുടെ ഉത്തരവാദിത്തം. അഞ്ച് വർഷം എംഎല്‍എ ആയിരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഇതാണോ പ്രവർത്തന നേട്ടം. തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്തു എന്നേ ഞാൻ പറയൂ. വോട്ട് ചെയ്ത ജനത്തിനെക്കൂടിയല്ലേ ഇയാള്‍ വഞ്ചിച്ചത്. പുറത്തേക്ക് വരാൻ മടിക്കുന്ന ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കില്‍ ഇനിയും ഇയാള്‍ ഇതാവർത്തിക്കില്ലേ. ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ,സ്വന്തം പാർട്ടിയോടോ ജനത്തിനോടോ ഇയാള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനർത്ഥം സ്വന്തം ശരീര സുഖത്തിനാണോ ജനപ്രതിനിഝി ആയത്. അഴിമതി ആരോപണത്തെക്കാള്‍ ഗുരുതരമായ കുറ്റമാണിത്’.

Whatsapp Group 1 | Whatsapp Group 2 |Telegram Group



