
വാഷിംഗ്ടൺ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ പരമാധികാരത്തിന് മേൽ കടന്നുകയറ്റം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം പിടികൂടി.
രാജ്യത്ത് ജനാധിപത്യപരമായ അധികാര കൈമാറ്റം നടക്കുന്നത് വരെ വെനസ്വേല അമേരിക്കയുടെ ഭരണത്തിന് കീഴിലായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കസ്റ്റഡിയിലുള്ള മഡൂറോയുടെ ചിത്രവും വൈറ്റ് ഹൗസ് പുറത്തുവിട്ടു.
അതീവ രഹസ്യമായി നടത്തിയ ‘ഓപ്പറേഷൻ വെനസ്വേല’യിലൂടെയാണ് യുഎസ് പ്രത്യേക സൈനിക വിഭാഗമായ ഡെൽറ്റ ഫോഴ്സ് മഡൂറോയെ പിടികൂടിയത്. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അതിരാവിലെ നടത്തിയ മിന്നൽ ആക്രമണത്തിനൊടുവിലായിരുന്നു നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും നിലവിൽ യുഎസ് നാവികസേനയുടെ കപ്പലിലാണുള്ളത്.
കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. മഡൂറോയെ ഉടൻ ന്യൂയോർക്കിലെത്തിക്കുമെന്നും അവിടെ വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് ട്രംപ് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയത്. മഡൂറോയെ പിടികൂടുന്നത് ഒരു ടിവി ഷോ കാണുന്നത് പോലെ തത്സമയം താൻ കണ്ടിരുന്നതായി അദ്ദേഹം പറഞ്ഞു



