150 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുമായി രണ്ടുപേർ പിടിയില്‍: പോലീസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റു ചെയ്തത്.

Spread the love

ഡൽഹി: 150 കിലോ സ്ഫോടകവസ്തുക്കള്‍ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനില്‍ പിടിയില്‍. ടോങ്ക് ജില്ലയിലാണ് സംഭവം. ബുണ്ടി ജില്ലയി ല്‍ നിന്നുള്ള സുരേന്ദ്ര പട്‌വ , സുരേന്ദ്ര മോച്ചി എന്നിവരെയാണ് ടോങ്ക് ജില്ലാ പോലീസ് പ്രത്യേക സംഘം ( ഡിഎസ്ടി ) ബുധനാഴ്ച അറസ്റ്റ് ചെയ്യതത് .

video
play-sharp-fill

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബറോണി പോലീസ് സ്റ്റേഷ ൻ പരിധിയില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും യൂറിയ വളത്തിന്റെ ചാക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ 150 കിലോ അമോണിയം നൈട്രേറ്റ് കണ്ടെടുത്തതായി ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു.

പ്രതികള്‍ ബുണ്ടിയില്‍ നിന്ന് ടോങ്കിലേക്ക്സ്ഫോടകവസ്തുക്കള്‍ വിതരണത്തിനായി കൊണ്ടുപോയതായാണ് പൊലീസ് നിഗമനം.അമോണിയംനൈട്രേറ്റിന് പുറമേ, ഏകദേശം 1,100 മീറ്റർ നീളമുള്ള സേഫ്റ്റി ഫ്യൂസ് വയറും 200 കാട്രിഡ്ജുകളും പോലീസ് പിടിച്ചെടുത്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതിനെത്തുടർന്നായിരുന്നുപൊലീസിന്റെ പരിശോധന. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ ഉറവിടം, ഉദ്ദേശിച്ച ഉപയോഗം, സാധ്യമായ ബന്ധങ്ങള്‍ എന്നിവ കണ്ടെത്തുന്നതിന് കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മിശ്ര പറഞ്ഞു.

പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഖനനം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധപ്രവർത്തനങ്ങള്‍ക്ക് വേണ്ടിയാണോ ഈ സാധനങ്ങള്‍ കൊണ്ടുവന്നതെന്ന്പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.