
ന്യൂഡല്‍ഹി: 16 വയസ്സുള്ള പെണ്‍കുട്ടിയെ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കി ബലാത്സംഗം ചെയ്ത കേസില്‍ 19 വയസ്സുള്ള യുവാവിനെതിരെ കേസ്. അസമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം.
ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. ആസിഡ് ഒഴിക്കുമെന്ന് ഭീഷണി മുഴക്കിയും പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമായിരുന്നു പ്രതി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
നിലവിൽ പ്രതി ഒളിവിലാണ്. ഇയാളുടെ ബിസിനസുകാരനും മതപ്രഭാഷകനുമായ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ മകന്റെ പ്രവൃത്തികളെ പിന്തുണച്ചതായും ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കാച്ചറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) പാര്‍ത്ഥ പ്രതിം ദാസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഡിസംബര്‍ 15 നാണ് സില്‍ച്ചറിലെ മാലുഗ്രാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എട്ട് മാസത്തിനിടെ പ്രതി ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി ആരോപിച്ചു.




