ലഹരി ഉപയോഗം ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യം; തൃശൂരില്‍ സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം

Spread the love

തൃശ്ശൂർ: ശ്രീനാരായണപുരത്ത് സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിലാണ് സിപിഐ ബ്രാഞ്ച് അസിസ്റ്റൻ്റ് സെക്രട്ടറിയും എഐവൈഎഫ് മേഖലാ പ്രസിഡൻ്റുമായ കളപ്പുരക്കല്‍ സബീർ ആക്രമിക്കപ്പെട്ടത്. സബീറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും ആക്രമികള്‍ അടിച്ചു തകർത്തു.

video
play-sharp-fill

മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്തെ ചില ചെറുപ്പക്കാർ ലഹരി ഉപയോഗിച്ചതിനെ സബീർ ഉള്‍പ്പെടെയുള്ളവർ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.

ക്രിസ്തുമസ് രാവില്‍ കരോള്‍ സംഘമെന്ന വ്യാജേനയാണ് ആക്രമികള്‍ എത്തിയതെന്നും തൻ്റെ വീട്ടിലെ വാഹനത്തിൻ്റെ ചില്ല് തകർത്തതായും സബീർ പറഞ്ഞു. സൈഫുദ്ദീൻ എന്നയാള്‍ വെള്ളിയാഴ്ച്ച വീട്ടിലെത്തി തന്നെ ആക്രമിച്ചതായും സബീർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ലഹരി വാങ്ങാൻ പൈസ നല്‍കാത്തതിനാല്‍ ഭർത്താവ് വെട്ടിപ്പരുക്കേല്‍പ്പിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫാറൂഖ് കോളേജിനടുത്ത് താമസിക്കുന്ന മുനീറയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവായ ജബ്ബാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്ന മുനീറ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്ബോഴാണ് ലഹരി വാങ്ങാൻ പൈസ ആവശ്യപ്പെട്ട് ജബ്ബാർ ആക്രമിച്ചത്. മുനീറ പണം നല്‍കാൻ വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.