play-sharp-fill
നഗരത്തിൽ അലഞ്ഞു തിരിയുന്ന യുവാവിനെ ട്രാൻസ്‌ജെൻഡറുകൾ അടിച്ചു താഴെയിട്ടു: തിരുനക്കരയിൽ വീണ്ടും ചോര വീഴ്ത്തി സാമൂഹ്യ വിരുദ്ധ അക്രമി സംഘം; ഇരുട്ടു വീണാൽ തിരുനക്കര കീഴടക്കി മദ്യപാനികളും ലൈംഗിക തൊഴിലാളികളും സാമൂഹ്യ വിരുദ്ധരും

നഗരത്തിൽ അലഞ്ഞു തിരിയുന്ന യുവാവിനെ ട്രാൻസ്‌ജെൻഡറുകൾ അടിച്ചു താഴെയിട്ടു: തിരുനക്കരയിൽ വീണ്ടും ചോര വീഴ്ത്തി സാമൂഹ്യ വിരുദ്ധ അക്രമി സംഘം; ഇരുട്ടു വീണാൽ തിരുനക്കര കീഴടക്കി മദ്യപാനികളും ലൈംഗിക തൊഴിലാളികളും സാമൂഹ്യ വിരുദ്ധരും

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരമധ്യത്തിലെ നഗരത്തിന്റെ തിലകക്കുറിയായ തിരുനക്കര മൈതാനം സാമൂഹ്യ വിരുദ്ധരാൽ സമ്പന്നം. അക്രമികളും വേശ്യകളും ട്രാൻസ്‌ജെൻഡറുകളും അക്രമികളും തിരുനക്കരയെ ഞെക്കിക്കൊല്ലുന്നു. ഏറ്റവും ഒടുവിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ  ട്രാൻസ്‌ജെൻഡറും ലൈംഗിക തൊഴിലാളിയായ സ്ത്രീയും അടങ്ങിയ അക്രമികൾ യുവാവിനെ അടിച്ചു വീഴ്ത്തുകയും, തല തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഇതേ തുടർന്ന് തലയിൽ നിന്നും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്നൊഴുകിയ യുവാവ് അരമണിക്കൂറോളം തിരുനക്കര മൈനതാനത്തിന്റെ ഷട്ടറിനോട് ചേർന്ന് കിടന്നു. കൃത്യ സമയത്ത് പൊലീസ് സംഘം സ്ഥലത്ത് എത്തുകയും, യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തതിനാലാണ് ഇയാളുടെ ജീവൻ രക്ഷപെട്ടത്. അക്രമത്തിന് ഇരയായത് നഗരത്തിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മദ്യപാനിയായ സാജൻ മത്തായിയാണെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മുതൽ ആറു മണിവരെയായിരുന്നു അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. നഗരത്തിൽ പുതുതായി എത്തിയ ട്രാൻസ്‌ജെൻഡറാണ് അക്രമത്തിന് നേതൃത്വം നൽകിയത്. നഗരത്തിലെ ലൈംഗിക തൊഴിലാളിയായ സ്ത്രീയും ട്രാൻസ്‌ജെൻഡറും തമ്മിൽ വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് വച്ച് പോർവിളിയും അസഭ്യം വിളിയുമുണ്ടായിരുന്നു. ലൈംഗിക തൊഴിലാളിയുടെ ഇടപാടുകാരായ ഇതര സംസ്ഥാനക്കാരെ ട്രാൻസ്‌ജെൻഡർ വിളിച്ചതിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് ആക്രമണത്തിൽ പരിക്കേറ്റ സാജൻ ഇരുവർക്കും ഇടയിൽ കയറിയത്. തുടർന്ന് സാജനെ ട്രാൻസ്‌ജെൻഡർ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ സാജൻ താഴെ വീണു കിടന്നു. ഇവിടെ നിന്ന് വേച്ച് വേച്ച് നടന്ന സാജൻ തിരുനക്കര മൈതനത്തിനു സമീപത്തെ ഷട്ടറിനു ചുവട്ടി ചെന്ന് കിടക്കുകയായിരുന്നു. ഇതിനിടെ ഇതുവഴി എത്തിയ പൊലീസുകാരാണ് സാജൻ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടെത്തിയത്. തുർന്ന് വാഹനത്തിൽ സാജനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സാജനെ പരിശോധിച്ച ശേഷം പ്രാഥമിക ചികിത്സ നൽകി.
തിരുനക്കര മൈതാനത്ത് സാമൂഹ്യ വിരുദ്ധ സംഘം രാത്രിയെന്നും പകലെന്നുമില്ലാതെ അഴിഞ്ഞാടുന്നതാണ് ഇപ്പോൾ വ്യക്തമാകുന്നത്. സാമൂഹ്യ വിരുദ്ധ സംഘം പരസ്യമായി മദ്യപിക്കുന്നതും, അക്രമം നടത്തുന്നതും ഇവിടെ പതിവാണ്. പകൽ സമയങ്ങളിൽ സന്നദ്ധ സംഘടങ്ങൾ നൽകുന്ന ഭക്ഷണം കഴിക്കുന്ന ഈ സംഘം രാത്രിയിൽ ഇവിടെ മദ്യപിക്കുന്നതാണ് പതിവ്. പൊലീസും ഉദ്യോഗസ്ഥ സംഘവും ശക്തമായ നലപാട് എടുത്തെങ്കിൽ മാത്രമേ അക്രമി സംഘത്തെ നിയന്ത്രിക്കാൻ സാധിക്കൂ. രാത്രിയിൽ എത്തുന്ന സാധാരണക്കാർക്കാണ് ഈ സാമൂഹ്യ വിരുദ്ധർ ഭീഷണിയായി മാറിയിരിക്കുന്നത്.