നടി ആക്രമിക്കപ്പെട്ട കേസ്: കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍; ശിക്ഷാവിധി ഇന്ന് തന്നെ

Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകും. ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. എന്നാൽ കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയില്‍ പൊട്ടിക്കരയുകയാണ് പ്രതികള്‍. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ഒന്നാം പ്രതി പള്‍സർ സുനിയെന്ന സുനില്‍കുമാർ കോട‌തിയെ അറിയിച്ചു.

video
play-sharp-fill

കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് രണ്ടാം പ്രതി ഡ്രൈവർ മാർട്ടിൻ ആവർത്തിച്ചു. താൻ നിരപരാധിയാണെന്നും തെറ്റ് ചെയ്തിട്ടില്ല, ശിക്ഷയില്‍ ഇളവ് വേണമെന്നും ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നുവെന്നുമാണ്  മാർട്ടിന്റെ വാദം.

മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണെമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നില്‍ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലില്‍‌ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ അഞ്ചാം പ്രതി വടിവാള്‍ സലിമും പറഞ്ഞത് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മൂന്ന് വയസുള്ള പെണ്‍കുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയില്‍ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജ‍ഡ്ജ് ഹണി എം വർഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവർത്തിയുണ്ടാകരുതെന്ന് ജ‍ഡ്ജ് ആവശ്യപ്പെട്ടു.