
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും.
ഒരു ദിസത്തെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശില്‍പ കവർച്ചയിലും എ പത്മകുമാറിനെ എസ്‌ഐടി പ്രതി ചേർത്തത്.
സ്വർണ്ണക്കൊള്ളയില്‍ ഉന്നത ഇടപെടല്‍ സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നത്. പത്മകുമാറിൻ്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിൻ്റെ ജാമ്യാപേക്ഷയിലും വാദം നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിനെ റിമാൻഡ് നീട്ടാൻ ഇന്ന് കോടതിയില്‍ ഹാജരാക്കും. കള്ളപ്പണ ഇടപാട് പരിശോധിക്കാൻ കേസ് രേഖകള്‍ ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച അപേക്ഷ ഈ മാസം 10നാണ് വിജിലൻസ് കോടതി പരിഗണിക്കുന്നത്.



