play-sharp-fill
രണ്ടു ജില്ലകളിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കോട്ടയത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: കോട്ടയം ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ;  മഴയ്ക്ക് അൽപം ആശ്വാസം

രണ്ടു ജില്ലകളിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: കോട്ടയത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു: കോട്ടയം ജില്ലയിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി ; മഴയ്ക്ക് അൽപം ആശ്വാസം

സ്വന്തം ലേഖകൻ
കോട്ടയം: മഴയ്ക്ക് അൽപം ആശ്വാസമുണ്ടായെങ്കിലും സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് കനത്ത മഴയെ തുടർന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിൽ മഴയ്ക്ക് അൽപം ആശ്വാസമുണ്ടായെങ്കിലും പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിന്റെ അടിയിലാണ്. ഈ സാഹചര്യത്തിൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ അധികൃതർ തുറന്നിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇന്നും യെല്ലോ അലേർട്ട് തുടരും.
കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ( സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്‌കൂളുകൾ ഉൾപ്പെടെ) ജൂലൈ 23 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
കാസർകോട് ജില്ലയിൽ റെഡ് അലെർട്ട് നൽകിയ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ജൂലൈ 23) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ  വിദ്യാലയങ്ങൾക്കും ഉൾപ്പടെ അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.

കോട്ടയം ജില്ലയിൽ അയര്‍ക്കുന്നം വില്ലേജില്‍ പുന്നത്തറ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഒഴികെ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ജൂലൈ 23 ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ സ്കൂളുകൾക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച ഏഴ് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. ഇതോടെ ആകെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 13 ആയി. 100 കുടുംബങ്ങളിലെ 379 പേരാണ് ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. ഇതില്‍ 144 പുരുഷന്‍മാരും 162 സ്ത്രീകളും 71 കുട്ടികളും ഉള്‍പ്പെടുന്നു.

ക്യാമ്പുകളുടെ വിശദ വിവരം ചുവടെ.


1. നാട്ടകം നിര്‍മിതി കോളനി ഹാള്‍- 10 കുടുംബങ്ങള്‍, 49 പേര്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. എസ്.എന്‍. എല്‍.പി.എസ് സംക്രാന്തി-എട്ടു കുടുംബങ്ങള്‍, 28 പേര്‍

3. പള്ളിപ്പുറം സെന്‍റ് മേരീസ് ചര്‍ച്ച് ഹാള്‍- 14 കുടുംബങ്ങള്‍, 43 പേര്‍

4. പാറമ്പുഴ പി.എച്ച്.എസി – രണ്ടു കുടുംബങ്ങള്‍, ഒന്‍പതു പേര്‍

5. കാരാപ്പുഴ എച്ച്.എസ്.എസ്- ആറു കുടുംബങ്ങള്‍, 18 പേര്‍

6. കോട്ടയം സി.എന്‍.ഐ എല്‍.പി.എസ് -രണ്ടു കുടുംബങ്ങള്‍, ഏഴു പേര്‍

7. കോട്ടയം ടൗണ്‍ എല്‍.പി.എസ്- മൂന്നു കുടുംബങ്ങള്‍, 13 പേര്

8. തിരുവാര്‍പ്പ് ഗവണ്‍മെന്‍റ് യു.പി.എസ് – ആറു കുടുംബങ്ങള്‍, 26പേര്‍

9. മുട്ടമ്പലം അമാനത്ത് ബില്‍ഡിംഗ് – 13 കുടുംബങ്ങള്‍, 57 പേര്‍

10. നാട്ടകം അമൃതാ സ്കൂള്‍ – 7 കുടുംബങ്ങള്‍, 26 പേര്‍

11. നാഗമ്പടം സെന്‍റ് ജോര്‍ജ് ബേക്കറി ബില്‍ഡിംഗ് – 11 കുടുംബങ്ങള്‍, 32 പേര്‍

12. പുന്നത്തറ സെന്‍റ് ജോസഫ്സ് എച്ച്.എസ് – ഒരു കുടുംബം, 4 പേര്‍

13. കുറിച്ചി മണ്ണങ്കര സ്ത്രീപഠന കേന്ദ്രം – 17 കുടുംബങ്ങള്‍, 67 പേര്‍
(കെ.ഐ.ഒ.പി.ആര്‍ 1191/19)