വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടി അപകടനില തരണം ചെയ്തുവെന്ന് ഡോകടര്‍; തലയില്‍ അടക്കം 20 മുറിവുകളുണ്ട്, മെഡിക്കല്‍ കോളജിലെ ചികിത്സയില്‍ തൃപ്‌തി ഇല്ലെന്ന് വെളിപ്പെടുത്തി ശ്രീക്കുട്ടിയുടെ അമ്മ

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരൻ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം.

video
play-sharp-fill

മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകള്‍ ജീവൻ നിലനിർത്തുന്നത്. ശരീരത്തില്‍ 20 തോളം മുറിവുകളാണ് ഉള്ളത്.തലയില്‍ രണ്ടോളം മുറിവുകള്‍ മകള്‍ക്കുണ്ട്. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് എൻറെ മകള്‍ കടക്കുന്നത്. അവർ ഇതുവരെ ചികിത്സ തുടങ്ങിയിട്ടില്ല.

1 മണിക്ക് മെഡിക്കല്‍ ബോർഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മകള്‍ക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻറെ കുഞ്ഞിനെ തിരികെ വേണം. 19 വയസ് കഴിഞ്ഞിട്ടില്ല കുഞ്ഞിന്. മകള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പേടിയായിരുന്നു.

മകള്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കണ്ടിട്ടില്ല. ഇന്നലെ രാത്രി ഫോണിലൂടെയാണ് വാർത്ത കാണുന്നത്. മകള്‍ തന്റെ അമ്മയുടെ വീട്ടിലേക്കാണ് പോയതെന്നും പ്രിയദര്‍ശിനി പറഞ്ഞു.

അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്.

തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാർ ആണ് ഇന്നലെ ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ പുറകില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻശ്രമിച്ചത്. വാതില്‍ക്കല്‍ നിന്ന് മാറാത്തതായിരുന്നു ആക്രമണത്തിന് പ്രകോപനമായത്.