മുണ്ടക്കയത്ത് വൻ ലഹരി വേട്ട ; രണ്ട് കേസുകളിലായി മൂന്ന് പേർ അറസ്റ്റിൽ ; കാഞ്ഞിരപ്പള്ളി എക്സൈസിന്റെ സർജിക്കൽ സ്ട്രൈക്കിൽ കുടുങ്ങിയത് ലഹരി വില്പന സംഘത്തിലെ പ്രധാന കണ്ണികൾ

Spread the love

മുണ്ടക്കയം : മുണ്ടക്കയത്ത് വൻ ലഹരി വേട്ട, 1.1 കിലോ ഗ്രാം കഞ്ചാവും 1 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എക്സൈസിന്റെ പിടിയിൽ.

video
play-sharp-fill

ആക്രി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്ന കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി സനൂജ് (42), സഹായിയായ കൂവപ്പള്ളി സ്വദേശി ശ്രീജിത്ത്‌ (40)എന്നിവർ 1.100 കിലോ ഗ്രാം കഞ്ചാവുമായും, മുണ്ടക്കയം പൈങ്ങന സ്വദേശി ഷാഹിൻ സലാം (22)നെ എംഡിഎംഎയുമായാണ് കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടിയത്.

ആക്രി വ്യാപാരവും ഇറച്ചി കച്ചവടവും നടത്തി വന്നിരുന്ന സനൂജും സഹായി ശ്രീജിത്തും തമിഴ്‌നാട്ടിൽ നിന്ന് നാളുകളായി കാളകളെ കൊണ്ടുവരുന്നതിന്റെ മറവിൽ വൻ തോതിൽ കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ട് ഇരുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനായ സനൂജിനെ കുറച്ചു നാളുകളായി കമ്മീഷണർ സ്‌ക്വാഡ് അംഗമായ പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ കെ എൻ ന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് പല തവണ പോലീസിനെയും, എക്‌സൈസിനെയും വെട്ടിച്ചു കടന്നു കളഞ്ഞ സനൂജിനെയും ശ്രീജിത്തിനെയും അതി സഹസികമായാണ് കാഞ്ഞിരപ്പള്ളി എക്‌സൈസ് പിടികൂടിയത്.

യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും പ്രധാന ന്യൂ ജെൻ ലഹരി വിതരണക്കാരനാണ് പിടിയിലായ ഷാഹിൻ സലാം.ഇയാൾ മുൻപ് നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്.

അന്വേഷണ സംഘത്തിൽ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലൻ, പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് കുമാർ കെ എൻ, അരുൺകുമാർ ഇ സി സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, രമേഷ് രാമചന്ദ്രൻ വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലക്ഷ്മി എം സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജോഷി കെ വി എന്നിവരാണ് ഉണ്ടായിരുന്നത്.