
സ്വർണവില കുതിച്ചുയരുന്നതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂർ വർഷങ്ങൾക്കു മുമ്പ് നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർദ്ധിപ്പിക്കാൻ ചില രാജാക്കന്മാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ:
‘പ്രവചിക്കാൻ ആളല്ല. കുറേ വർഷങ്ങള്‍ക്ക് മുമ്ബ്, അന്ന് പവന് പന്ത്രണ്ടായിരം രൂപയാണ്. ഇത് അമ്ബതിനായിരത്തിലെത്തുമെന്ന് അപ്പോള്‍ ഞാൻ പറഞ്ഞു. അന്ന് സ്വർണത്തിന് ഇത്ര ഡിമാൻഡൊന്നും ഇല്ല. അങ്ങനെ ഒന്നുമല്ലാത്ത സമയത്ത് പവന് അമ്ബതിനായിരം എന്നുപറഞ്ഞപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി. അത് പറഞ്ഞ് ഒരു വർഷത്തിനുള്ളില്‍ സ്വർണവില ഇരട്ടിയായി. അടുത്തവർഷമായപ്പോഴേക്ക് അമ്ബതായി. പിന്നീട് ഞാൻ പറഞ്ഞത് അമ്ബത് എന്നത് ഒരു ലക്ഷമാകുമെന്നാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ ഇപ്പോള്‍ കണ്ടിട്ട് പഴയപോലെ പ്രവചിക്കാനാകുന്നില്ല. അന്ന് ഡോളർ കറൻസിയുടെ വേരിയേഷൻ, ഓയില്‍ ഇതൊക്കെ ബാലൻസ് ചെയ്ത് ആവറേജ് സ്റ്റഡി നടത്താനാകും. ഇപ്പോള്‍ ഇതൊന്നും കണക്ടഡ് അല്ല. ഒരു ബാലൻസ്ഡ് അല്ല. വലിയ രാജ്യങ്ങളിലെയൊക്കെ രാജാക്കന്മാരും അധിപൻമാരുമൊക്കെ ചിന്തിക്കുകയാണ്, പതിനായിരം കിലോ സ്വർണം ബിനാമി സ്‌റ്റോക്ക് ചെയ്തുവച്ചിട്ട് ഇത്രമാസത്തിനുള്ളില്‍ ഇരട്ടിയാക്കണമെന്ന്. ചറപറ കുറച്ച് ബോംബിട്ടു. അതോടെ സ്വർണവില അങ്ങട് കൂടി.
കുറച്ചുകാലം കഴിയുമ്ബോള്‍ ഇനി കുറച്ചുകാലത്തേക്ക് യുദ്ധമൊന്നും വേണ്ടെന്ന് തീരുമാനിക്കും. എക്‌സാക്‌റ്റിലി ഇങ്ങനെയാണെന്നല്ല. എന്നാലും ഇതുവരെ ഇല്ലാത്ത തരത്തിലുള്ള പുതിയ ഗെയിമുകളും ബിസിനസുകളുമൊക്കെയാണ്. ഓരോ കാലഘട്ടത്തിന്റേതാണ്. യുദ്ധമൊക്കെ ശാന്തമാകുമ്ബോള്‍ കുറച്ച് വിലയൊക്കെ കുറഞ്ഞിരുന്നോട്ടെയെന്ന് കരുതും. വലിയ വലിയ ഗെയിമുകള്‍ ഇതിലുണ്ടെന്നാണ് പുതിയ ട്രെൻഡില്‍ നിന്ന് മനസിലാക്കുന്നത്. എന്തായാലും ഒരു ലക്ഷം ആയല്ലോ. എനിക്ക് തോന്നുന്നത് 25 ശതമാനമെങ്കിലും വില താഴേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നു. ഇതൊക്കെ വലിയ വലിയ ആളുകളുടെ കൈകളിലാണ്.’- അദ്ദേഹം പറഞ്ഞു.