അഞ്ച് മിനിറ്റിനിടെ ഹാളണ്ടിന്റെ ഡബിള്‍; എവര്‍ട്ടനെ വീഴ്ത്തി മുന്നേറ്റം; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്ക് ജയം

Spread the love

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ടീമുകള്‍ക്കു ജയം.

video
play-sharp-fill

ചെല്‍സി 0-3നു നോട്ടിങ്ഹാം ഫോറസ്റ്റിനെ വീഴ്ത്തി.
മാഞ്ചസ്റ്റര്‍ സിറ്റി 2-0ത്തിനു എവര്‍ട്ടനെ പരാജയപ്പെടുത്തി.

മറ്റു മത്സരങ്ങളില്‍ ബേണ്‍ലി 2-0ത്തിനു ലീഡ്‌സ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. ബ്രൈറ്റന്‍ സ്വന്തം തട്ടകത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ 2-1നു പരാജയപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സണ്ടര്‍ലാന്‍ഡ് 2-0ത്തിനു വൂള്‍വ്‌സിനെ വീഴ്ത്തി. ക്രിസ്റ്റല്‍ പാലസ്- ബേണ്‍മത് പോരാട്ടം 3-3നു സമനിലയില്‍ പിരിഞ്ഞു.

എര്‍ലിങ് ഹാളണ്ട് നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് എവര്‍ട്ടനെതിരെ സ്വന്തം തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ സിറ്റി ജയിച്ചു കയറിയത്. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു.

രണ്ടാം പകുതിയില്‍ 5 മിനിറ്റിനിടെ ഇരട്ട ഗോളുകള്‍ വലയിലിട്ടാണ് ഹാളണ്ട് ജയമുറപ്പിച്ചത്. 58, 63 മിനിറ്റുകളിലാണ് ഗോളുകള്‍ വന്നത്. ജയത്തോടെ സിറ്റി പോയിന്റ് പട്ടിതകയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.