
പ്രമുഖ ഭോജ്പുരി നടൻ പവൻ സിംഗിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ജ്യോതി സിംഗ്. ഭർത്താവ് ഗർഭഛിദ്രത്തിനുള്ള ഗുളിക നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. മാധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് ജ്യോതി ആരോപണമുന്നയിച്ചത്.
കുഞ്ഞിനെ വേണമെന്ന് ആഗ്രഹമുണ്ടെന്നാണ് ഭർത്താവ് പറയുന്നത്. അങ്ങനെയൊരാള്‍ ഗർഭഛിദ്രത്തിന് മരുന്ന് നല്‍കേണ്ടതില്ല. എന്നാല്‍ എല്ലായിപ്പോഴും മരുന്ന് തരും. അദ്ദേഹത്തെ അപമാനിക്കലല്ല എന്റെ ലക്ഷ്യം. എന്റെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ്. അദ്ദേഹത്തെ എതിർത്ത് സംസാരിച്ചാല്‍ ക്രൂരമായി മർദിക്കുംമെന്നും ഭാര്യ പറയുന്നു.
പീഡനം സഹിക്കവയ്യാതെ പുലർച്ചെ രണ്ട് മണിക്ക് 25 ഉറക്കഗുളികകള്‍ കഴിക്കേണ്ടിവന്നു. ഭർത്താവും സഹോദരനും കൂട്ടാളിയുമാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും ജ്യോതി വ്യക്തമാക്കി. ഭർത്താവ് തന്റെ കണ്‍മുന്നില്‍വച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍മുറിയില്‍ കയറിപ്പോകുന്നത് കണ്ടെന്ന് നേരത്തെ യുവതി ഇൻസ്റ്റഗ്രാമിലൂടെ ആരോപിച്ചിരുന്നു. എന്നാല്‍ നടൻ ഇതെല്ലാം നിഷേധിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group