
കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ പേരിൽ വീണ്ടും വമ്പൻ കൊള്ളയ്ക്ക് അണിയറ നീക്കം. പൊളിച്ചു കളഞ്ഞ കെട്ടിടത്തിന് പകരം
പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം ബിഒടി അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിക്ക് 50 വർഷത്തേക്ക് നൽകാൻ രഹസ്യ നീക്കമാരംഭിച്ചു.
ഈ കൗൺസിൽ കാലാവധി കഴിയും മുൻപേ കച്ചവടം ഉറപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ തകൃതിയായി നടന്നു വരുന്നു.
50 വർഷം കഴിയുമ്പോൾ തിരികെ നഗരസഭയ്ക്ക് കിട്ടുന്ന രീതിയിലാണ് സ്വസ്ഥയെന്നാണ് പറഞ്ഞുകേൾക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
50 വർഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് 2022 ൽ പൊളിച്ചു കളഞ്ഞത്. അങ്ങനെയെങ്കിൽ പൊളിക്കുന്ന ഘട്ടമെത്തുമ്പോഴാണ് പുതിയ കെട്ടിടവും നഗരസഭയ്ക്ക് തിരികെ കിട്ടുക.
ഇതിനു പിന്നിൽ ലക്ഷങ്ങളുടെ കമ്മീഷൻ മറിയുമെന്നാണ് സൂചന. കമ്മീഷൻ തുക വേണ്ടെപ്പെട്ട കൗൺസിലർമാർക്കെല്ലാം ലഭിക്കുമെന്നതിനാൽ ആരും തന്നെ ബിഒടി വ്യവസ്ഥയെ എതിർക്കാനിടയില്ല.
പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് പൊളിച്ചു കളഞ്ഞപ്പോൾ പറഞ്ഞത് നഗരസഭയുടെ ജൂബിലി സ്മാരക മൾട്ടിപ്ലക്സ് കം ബസ് ബേ നിർമിക്കുമെന്നാണ്. 3വർഷമായിട്ട് ഒരു ഡിപിആർ പോലും തയാറാക്കാൻ സാധിച്ചിട്ടില്ല. അതിനിടയ്ക്കാണ് ബിയോറ്റി (BOT) അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ നീക്കമാരംഭിച്ചത്.