ജലപീരങ്കി ഉപയോഗിച്ചത് 17 തവണ; പ്രവർത്തകർക്ക് നേരെ ലാത്തിവീശി; കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി; പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Spread the love

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ കെഎസ്‌യു നടത്തിയ മാർച്ചില്‍ സംഘർഷം.

നിയമസഭയിലേക്ക് നടത്തിയ മാർച്ച്‌ പിന്നീട് സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയതോടെ തെരുവ് യുദ്ധമായി.
പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. കെഎസ്‌യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കി.

പൊലീസ് അതിക്രമങ്ങളില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക, കെഎസ്‌യു പ്രവർത്തകരെ മുഖം മൂടിയിട്ട് കോടതിയില്‍ ഹാജരാക്കിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം. നിയമസഭയിലേക്ക് നടന്ന മാർച്ചില്‍ തുടക്കം മുതല്‍ തന്നെ സംഘർഷമുടലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് തവണ ജലപീരങ്കി അടിച്ചതിന് പിന്നാലെ കെ. മുരളീധരൻ ഉദ്ഘാടനത്തിനെത്തി. സംഘർഷത്തിനിടെ പൊലീസിനു നേരെ രൂക്ഷമായ കല്ലേറുണ്ടായി. പൊലീസ് 17 തവണ ജലപീരങ്കി പ്രയോഗിച്ചു.