രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ എന്ന് തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്നത് വരെ രാഷ്ട്രീയ ആകാംക്ഷയായി തുടരും. .

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണമാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ എന്ന് തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്നത് വരെ രാഷ്ട്രീയ ആകാംക്ഷയായി തുടരും.

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി യുഡിഎഫ് വിപ്പ് ബാധകമല്ല. ഇതോടെ നിയമസഭയില്‍ എത്തുന്ന കാര്യത്തിലും സ്വന്തമായി തീരുമാനമെടുക്കാം. രാഹുല്‍ സഭയില്‍ എത്തുമോ എന്ന് അറിയാന്‍ തിങ്കളാഴ്ച വരെയും കാത്തിരിക്കണം. എതിര്‍പ്പുകളും തര്‍ക്കങ്ങളും ഉണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷന്‍ നടപടി സ്പീക്കറെ പ്രതിപക്ഷ നേതാവ് അറിയിച്ചത് പാര്‍ട്ടി നേതൃത്വത്തിന്റെ കൂടി അനുമതിയോടെയാണ്.

അതോടെ രാഹുലിന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംരക്ഷണമില്ലെന്ന് ഉറപ്പായി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച്‌ സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് തിരിച്ചടിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് നിലപാടെടുത്തവര്‍ പോലും പിന്നീട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. സൈബര്‍ അധിക്ഷേപങ്ങള്‍ക്ക് പിന്നാലെ വീണ്ടും ആ നിലപാട് കീഴ്‌മേല്‍ മറിഞ്ഞു. ഭൂരിഭാഗം പേരും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായി.

എന്നാല്‍ ഇപ്പോഴും രാഹുലിനെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയാല്‍ സംരക്ഷണം ഉറപ്പിക്കേണ്ട ഉത്തരവാദിത്വം ഇനി സ്പീക്കറുടേത് മാത്രമാകും.