കാലിന്റെ വെള്ളയും ചെവിയുടെ ഡയഫ്രവും അടിച്ചു പൊട്ടിച്ചു, കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു! പോലീസിന്റെ ക്രൂരതയിൽ എസ്എഫ്ഐ നേതാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് 6 മാസക്കാലം ; എസ്‌എഫ്‌ഐ നേതാവിനെ മര്‍ദിച്ച സിഐക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

Spread the love

പത്തനംതിട്ട: എസ്‌എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണനെ കസ്റ്റഡിയില്‍ മർദിച്ചതില്‍ കോന്നി സിഐയായിരുന്ന മധു ബാബുവിനെതിരെ നല്‍കിയ അന്വേഷണ റിപ്പോർട്ട് പുറത്ത്.

video
play-sharp-fill

സ്ഥിരമായി കസ്റ്റഡി മർദനം നടത്തുന്നുവെന്നും ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

2016 ലാണ് നടപടിക്ക് ശിപാർശ ചെയത് ഡി.ജി.പിക്ക് മുൻ എസ്.പി ഹരിശങ്കർ റിപ്പോർട്ട് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ റിപ്പോർട്ട്‌ നിലനില്‍ക്കെയാണ് മധു ബാബുവിനെ ആലപ്പുഴ ഡി വൈ എസ് പിയായി സ്ഥാനക്കയറ്റവും നല്‍കിയത്.മധു ബാബുവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജയകൃഷ്ണൻ തണ്ണിത്തോട്.

കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു. ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചെന്നുമടക്കം ജയകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആറുമാസം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.