കഞ്ചാവ് മൂത്തപ്പോൾ അയൽവാസിയായ വീട്ടമ്മയോടൊപ്പം കയറിക്കിടന്നു: വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; ചെത്തിപ്പുഴ സ്വദേശിയായ പതിനെട്ടുകാരൻ പിടിയിൽ

കഞ്ചാവ് മൂത്തപ്പോൾ അയൽവാസിയായ വീട്ടമ്മയോടൊപ്പം കയറിക്കിടന്നു: വീട്ടമ്മയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു; ചെത്തിപ്പുഴ സ്വദേശിയായ പതിനെട്ടുകാരൻ പിടിയിൽ

തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: കഞ്ചാവ് ലഹരിയിൽ അയൽവാസിയായ വീട്ടമ്മയുടെ കൂടെ കിടക്കുകയും, കടന്ന് പിടിക്കുകയും ചെയ്ത കേസിൽ കഞ്ചാവിനും ലഹരിയ്ക്കും അടിമയായ യുവാവിനെ പൊലീസ് പിടികൂടി. ചെത്തിപ്പുഴ  കുരിശുമ്മൂട്  കൂന്നന്താനം പുറക്കടവ് ഷെഫിന്റെ മകൻ അൽത്താഫ് ഷെഫിനെ (18)യാണ് ചങ്ങനാശേരി സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച പുലർച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു 43 കാരിയായ വീട്ടമ്മ. തയ്യൽ ജോലി ചെയ്യുന്ന സഹോദരി വീട്ടിൽ നിന്നും പുറത്തു പോയപ്പോൾ വാതിൽ തുറന്നിട്ട ശേഷമാണ് പോയ്ത്. ഈ സമയം ഈ വാതിലിലൂടെ പ്രതിയായ യുവാവ് അകത്തു കടക്കുകയായിരുന്നു. തുടർന്ന് തറയിൽ കിടക്കുകയായിരുന്ന വീട്ടമ്മയ്‌ക്കൊപ്പം ഇയാളും കയറിക്കിടന്നു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. ആദ്യം അലോസരം തോന്നിയ യുവതി കൈ തട്ടിമാറ്റി. പിന്നീടും സ്പർശിക്കുന്നത് തുടർന്നതോടെ ഇവർ ബഹളം വച്ചു. ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടികൂടി. നന്നായി മർദിക്കുകയും ചെയ്തു. മർദനമേറ്റതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടി.
തുടർന്ന് പ്രതിയുടെ വിശദാംശങ്ങൾ അടക്കം വീട്ടമ്മ ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. കഞ്ചാവിനും ലഹരിമരുന്നിനും അടിയമായ പ്രതി മുൻപും പ്രദേശത്ത് അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഞ്ചാവ് വിൽപ്പനയിൽ അടക്കം ഇയാൾക്കു പങ്കുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നേരത്തെയും അയൽവാസിയുടെ വീടുകളിൽ കഞ്ചാവിന്റെ ലഹരിയിൽ ഒളിഞ്ഞു നോക്കിയ പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.