
കോട്ടയം: യുഡിഎഫ് ഭരിക്കുന്ന കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസില്‍ പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും.
അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ജീവനക്കാരനായ അഖില്‍ സി വർഗീസ് പിടിയിലായത്.
സംഭവത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് തട്ടിപ്പിന് കാരണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി റ്റി.ആർ.രഘുനാഥൻ പറഞ്ഞു.
കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ തട്ടിച്ച് ഒരുവർഷമായി മുങ്ങി നടക്കുകയായിരുന്നു മുൻ ക്ലർക്ക് കൊല്ലം മങ്ങാട് ആൻസിഭവനില്‍ അഖില്‍ സി വർഗീസ്. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ കൊല്ലത്തെ കൈലാസ് റസിഡൻസി ലോഡ്‌ജില്‍നിന്നാണ് കോട്ടയം വിജിലൻസ് ഇൻസ്‌പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പല സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിവില്‍ കഴിയുന്ന സമയത്ത് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍, എടിഎം കാര്‍ഡോ ഉപയോഗിച്ചിട്ടില്ല, എല്ലാം പണമിടപാടുകളും നടത്തിയത് നേരിട്ടാണെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസ് പ്രതി അഖില്‍ സി വര്‍ഗീസ് അറസ്റ്റിലായത്.
നഗരസഭയുടെ പെന്‍ഷന്‍ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി 2.39 കോടി രൂപയാണ് പ്രതി തട്ടിയത്. കൊല്ലത്ത് നിന്നും പിടിയിലായ അഖിലിനെ കോട്ടയം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ലോഡ്ജില്‍ നിന്നുമാണ് അഖിലിനെ കോട്ടയം വിജിലന്‍സ് യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി ഇയാള്‍ ഇവിടെ താമസിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു വിവിധ ഇടങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. കുടുംബാംഗങ്ങളെ പൊലും ബന്ധപ്പെടാതെ ഒളിവ് ജീവിതം നയിച്ച അഖിലിനെ ഏറെ ശ്രമപ്പെട്ടാണ് ഡിവൈഎസ്പി രവികുമാര്‍ , സി.ഐ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആഡംബര ജീവിതത്തിനാണ് പണം ചെലവഴിച്ചതെന്ന് പ്രതി സമ്മതിച്ചു.
2020 മുതല്‍ 23 വരെ കോട്ടയം നഗരസഭയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന സമയത്താണ് പ്രതി തട്ടിപ്പ് നടത്തിയത്. കോട്ടയം വെസ്റ്റ് പൊലീസും ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഈ വര്‍ഷം മാര്‍ച്ചിലാണ് വിജിലന്‍സിനു കൈമാറിയത്.